വീണ വിജയനെതിരെ കേന്ദ്രം;കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അന്വേഷിക്കും.

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കുരുക്ക് മുറുക്കി കേന്ദ്രം. വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തയ്യാറെടുത്തിരിക്കുകയാണ്. മാസപ്പടി വിവാദത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടതായാണ് വിവരം. വീണ വിജയന്റെ എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനാണ് തീരുമാനം. ബംഗളുരു രജിസ്ട്രാര്‍ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍…

Read More

ഹൂതികൾക്കെതിരെ കനത്ത ആക്രമണമായി യുഎസ് ;പിന്തുണയുമായി ബഹറിൻ അടക്കമുള്ള ലോക രാജ്യങ്ങളും .

യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ബോംബിംഗ്  നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.   ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിനെതിരെയുള്ള ആദ്യത്തെ അന്താരാഷ്ട്ര ആക്രമണമാണിത്. ഒരു ഹൂതി വിമതർ രാജ്യത്തുടനീളമുള്ള ”ബോംബ് ആക്രമണം” സ്ഥിരീകരിച്ചു, തലസ്ഥാനമായ സനയിലും സാദ, ധമർ നഗരങ്ങളിലും ഹൊദൈദ ഗവർണേറ്റിലും ”അമേരിക്കൻ-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണം” നടന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ, നെതർലൻഡ്‌സ് എന്നീ…

Read More

രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് പിൻവാങ്ങി.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആര്‍എസ്‌എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്….

Read More

ശിവസേന ഷിൻഡെക്ക് .

മുംബൈ: സ്പീക്കർ വിധിച്ചത്‌ ഷിന്‍ഡെ .ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ  നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു. ശിവസേനാ അധ്യക്ഷൻ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ  നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഏകനാഥ് ഷിന്‍ഡെയുടെയും മറ്റ് എംഎല്‍എമാരുടെയും അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ…

Read More

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ .

കൈവെട്ട് കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഇയാൾ വർഷങ്ങളോളം സൗദിയിൽ ഒളിച്ച് താമസിക്കുകയായിരുന്നു കണ്ണൂർ: ജോസഫ് മാഷിൻറെ കൈ വെട്ടിയകേസിൽ നിർണായക അറസ്റ്റ് .സൗദി അറേബ്യയിൽ ഒളിവിൽ താമസിച്ചിരുന്ന സവാദിനെ ഇന്ത്യൻ ഏജൻസികൾ ദുബായിലേക്കും പിന്നെ കണ്ണൂരിലേക്കും എത്തിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിന് ശേഷം 13 വർഷമായി സവാദ് (ഒളിവിലായിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത്…

Read More

റെയിൽവെ അഴിമതി;ലാലു പ്രസാദിന്റെ ഭാര്യക്കും മകൾക്കുമെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു.

ഡല്‍ഹി: റെയില്‍വേയില്‍ ജോലിക്കു ഭൂമി എഴുതിവാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ബിഹാര്‍ മുൻ മുഖ്യമന്ത്രിയുമായ റാബ്രിദേവി, മകളും എംപിയുമായ മിസ ഭാരതി തുടങ്ങിയവര്‍ക്കെതിരേ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ഫെഡറൽ ഏജൻസി, യാദവ് കുടുംബത്തിന്റെ “അടുത്ത കൂട്ടാളി”യായ അമിത് കത്യാലിനെയും റെയിൽവേ ജീവനക്കാരനും ഗുണഭോക്താവുമായ . ഹൃദയാനന്ദ് ചൗധരിയും ,എകെ ഇൻഫോസിസ്‌റ്റംസ്…

Read More

ബിൽകിസ് ബാനു കൂട്ട ബലാൽസംഗ കേസ് ;പുറത്തിറങ്ങിയ പ്രതികൾ വീണ്ടും ജയിലിലേക്ക് .

ന്യൂഡൽഹി:ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്   തിരിച്ചടി. കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് സുപ്രീം കോടതി  റദ്ദാക്കി. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തിൽ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകും. പ്രതികളെ വിട്ടയയ്ക്കാനുള്ള ​ഗുജറാത്ത് സർക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി റ​ദ്ദാക്കിയത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ​ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ​ഗുജറാത്ത്…

Read More

ബംഗ്ലാദേശിൽ  വീണ്ടും   ഹസീന.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന  ഞായറാഴ്ച തുടർച്ചയായി നാലാം തവണയും റെക്കോർഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി  പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ്. 300 സീറ്റുകളുള്ള പാർലമെൻ്റിൽ  ഹസീനയുടെ പാർട്ടി 200 സീറ്റുകാളാണ് സ്വന്തമാക്കിയത്.  “പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ  അവാമി ലീഗ് വിജയിച്ചിരിക്കുകയാണ്. ബാക്കിയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും”- തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.  1986-ന് ശേഷം എട്ടാം തവണയാണ് ഹസീന ഗോപാൽഗഞ്ച്-3 സീറ്റിൽ വിജയിച്ചത്….

Read More

മോദിക്കെതിരെ അപകീർത്തികരമായ പ്രതികരണം; മൂന്ന് മാലി മന്ത്രിമാർക്കെതിരെ നടപടി.

മാലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് വൻ വിവാദമായതിനെ പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്തു.മറിയം ഷിവുന, മല്‍ഷ, ഹസൻ സിഹാൻ എന്നീ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തതായി മാലിദ്വീപ് സര്‍ക്കാര്‍ വക്താവ് ഇബ്രാഹിം ഖലീലിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടെ…

Read More

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ലൈബീരിയൻ കപ്പലിനെ ഇന്ത്യൻ സേന രക്ഷപെടുത്തി.

ന്യൂഡൽഹി:സൊമാലിയൻ തീരത്ത് തകർന്നചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും സേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടത്. നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ അല്ലെങ്കിൽ മാർക്കോസ് കപ്പലിൽ തിരച്ചിൽ നടത്തിയെങ്കിലും കടൽക്കൊള്ളക്കാരെ കണ്ടെത്താനായില്ല. എംവി ലീല നോർഫോക്ക് എന്ന കപ്പൽ ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന്…

Read More