ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറി.

കൊൽക്കത്ത:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി.ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഇഡി ഡിവിഷന്‍ ബെഞ്ചിന് മുമ്ബാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി…

Read Full News

സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കണം; രാഹുൽ.

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി.ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥിന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേസ് മൂടിവയ്ക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നതായും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വയനാട് എംപി പറഞ്ഞു. കേരളത്തിലെ ക്യാമ്ബസില്‍ ഇത്തരമൊരു സംഭവം നടന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് അക്രമികള്‍. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ഥ്. ആ…

Read Full News

ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനൽ കൂടി അജ്ഞാത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൊള്ളപ്പെട്ടു.

ഇസ്ലാമാബാദ്: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലെ കുപ്രസിദ്ധനായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ ശനിയാഴ്ച (മാർച്ച് 2) പാകിസ്ഥാനിൽ “ദുരൂഹ സാഹചര്യത്തിൽ” മരിച്ച നിലയിൽ കണ്ടെത്തി.ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻ്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറൽ റഹ്മാൻ ജമ്മു കശ്മീരിലെ പുൽവാമ ജില്ലക്കാരനാണ്. ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ യഥാർത്ഥത്തിൽ പുൽവാമയിൽ നിന്നുള്ളയാളായിരുന്നു, എന്നാൽ കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്…

Read Full News

മുംബൈ ഭീകരാക്രമണം; മുഖ്യപ്രതി പാകിസ്ഥാനിൽ മരിച്ചു.

ലാഹോർ:ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്. 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു. 2008 നവംബർ 26 ന് 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗം ദക്ഷിണ മുംബൈ പ്രദേശങ്ങളിൽ…

Read Full News

ശക്തമായ നടപടിയുമായി ഗവർണ്ണർ ; വി.സി. യെ സസ്പെൻ്റ് ചെയ്തു.

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിക്കെതിരെ നടപടി. ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതില്‍…

Read Full News

പൂക്കോട് ക്രൂരത; ആറ് പേർക്കുകൂടി സസ്പെൻഷൻ.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാംമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി ചേര്‍ത്ത 18 പേരും സസ്‌പെന്‍ഷനിലായി. എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്‍റ് കെ.അരുണ്‍, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍, എന്നിവരടക്കം 12 പേരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥിനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…

Read Full News

ആസാമില്‍ 11 സീറ്റിൻ ബിജെപി  3 ൽ സഖ്യകക്ഷികള്‍.

ഗുവാഹത്തി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ 11 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും സഖ്യകക്ഷികളായ അസോം ഗണ പരിഷത്തിനും (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാർട്ടി ലിബറലിനും (യുപിപിഎല്‍) മൂന്ന് സീറ്റുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച പറഞ്ഞു.എജിപി ബാർപേട്ടയിലും ധുബ്രിയിലും മത്സരിക്കും, യുപിപിഎല്‍ കൊക്രജാറില്‍ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തും. 14 മണ്ഡലങ്ങളിലും സഖ്യകക്ഷികള്‍ പരസ്പരം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും ശർമ്മ പറഞ്ഞു. യുപിപിഎല്‍ കൊക്രജാർ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ബിജെപി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

Read Full News

തമിഴ്നാട്ടിൽ ഇടത് പാർട്ടികളുടെ മണ്ഡലങ്ങളുടെ ലിസ്റ്റ് ആയി.

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള  സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റില്‍ മത്സരിക്കും.സി.പി.എം മധുര, കോയമ്ബത്തൂർ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്‍ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റില്‍ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍…

Read Full News

അധികാരത്തിൽ വന്നാൽ പഴയ പാർലമെൻ്റിലേക്ക്; സഞ്ജയ് റാവത്ത്.

ഡല്‍ഹി : പുതിയ പാർലമെൻ്റിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.പുതിയ പാർലമെന്‍റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സെൻട്രല്‍ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്‍റ് അംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിരാശ പ്രകടിപ്പിച്ച്‌ റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്‍റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയില്‍ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ചരിത്രപരമായ പഴയ പാർലമെന്‍റ് കെട്ടിടത്തിലേക്ക് പാർലമെന്‍റ്…

Read Full News

എസ്പി യിലെ ക്രോസ് വോട്ട്; ബിജെപിയുടെ എട്ടാം സ്ഥാനാർത്ഥിയും ജയിച്ചു.

ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോൾ എസ്പിക്ക് തിരിച്ചടി. എസ്പിയുടെ മൂന്നാമത്തെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ബിജെപിയുടെ എട്ട് സ്ഥാനാർത്ഥികളും വിജയിച്ചു. എസ്പിയുടെ രണ്ട് സ്ഥാനാർത്ഥികൾ വിജയിച്ചു. ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വൻ പോളിംഗാണ് നടന്നത്. എസ്പിയുടെയും ഓംപ്രകാശിൻ്റെയും എതിർപ്പിനെത്തുടർന്ന് വോട്ടെണ്ണൽ കുറച്ചുനേരം നിർത്തിവച്ചു. സാധന സിംഗ്, ജയ ബച്ചൻ, അമർപാൽ മൗര്യ, തേജ്വീർ സിംഗ് എന്നിവർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കാണ് സുധാംശു ത്രിവേദി വിജയിച്ചത്. എസ്പിയുടെ അലോക് രഞ്ജൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.യുപിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. എസ്പി…

Read Full News