ആശുപത്രി ആക്രമണം ;പ്രതികരിച്ച് ലോക നേതാക്കൾ .

പാരീസ്: ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ആശുപത്രികളും സിവിലിയൻമാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ”ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയൻസിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍-അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”-മാക്രോണ്‍ എക്‌സില്‍ കുറിച്ചു. ഇന്നലെയാണ് അല്‍-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 500ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ…

Read Full News

ഗാസയിൽ ആശുപത്രി കെട്ടിടത്തിൽ ബോംബ് ആക്രമണം; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.

ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന തീവ്രവാദി സംഘടനയുടെ മിസ്‌ഫയർ ആക്രമണമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു,ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്‍റെ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് തൊടുത്തുവിട്ട…

Read Full News

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല.

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹര്‍ജികളില്‍ വെവ്വേറ വിധികള്‍ പ്രസ്താവിച്ച്‌ സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ എതിര്‍ത്തു. ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നഗരങ്ങളിലെ വരേണ്യ വര്‍ഗത്തിന്റെ മാത്രം ആവശ്യമല്ല. പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂടി…

Read Full News

സുധാ മൂര്‍ത്തിയുടെ പേരില്‍ തട്ടിപ്പ്; വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബംഗളൂരു വൈദികനെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ 34 കാരനായ അരുണ്‍ കുമാര്‍ ബംഗളൂരു മല്ലേശ്വരം സ്വദേശിയാണ്. ജയനഗര്‍ പൊലീസ് സൈബര്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവില്‍ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുണ്‍…

Read Full News

ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്നും  5000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി.

കെയ്റോ:5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് ഈജിപ്തിലെ രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തി. ഈജിപ്തില്‍ നിന്ന് 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.സീല്‍ ചെയ്ത നിലയിലാണ് വൈൻ ജാറുകള്‍ സൂക്ഷിച്ചിരുന്നത്. ഈജിപ്തിലെ അബിഡോസിലാണ് ഇത് ഉള്ളത്. വിയന്ന സര്‍വകലാശാലയിലെ പ്രശസ്ത ഗവേഷകനായ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മൻ, ഓസ്ട്രിയൻ പുരാവസ്തു ഗവേഷകരുടെ സംഘത്തിന്റെതാണ് ഈ കണ്ടെത്തല്‍. ഇവര്‍ ശവകുടീരത്തില്‍ ഖനനം നടത്തുന്നതിനിടെയാണ് വലിയ വൈൻ…

Read Full News

കിം ജോങ് ഉന്‍  സൈനിക മേധാവിയെ പിരാന  ടാങ്കില്‍ എറിഞ്ഞ് കൊന്നു.

കിം ജോങ് ഉന്‍  സൈനിക മേധാവിയെ പിരാന  ടാങ്കില്‍ എറിഞ്ഞ് കൊന്നു. പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ തന്റെ ജനറലിനെ പിരാന നിറച്ച മത്സ്യ ടാങ്കില്‍ എറിഞ്ഞ് കൊന്നതായി യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.കിംമിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതാണ് അസാധാരണമായ ഈ വധശിക്ഷയിലേക്ക് നയിച്ചതെന്നുമാണ് വാര്‍ത്ത. റിയോങ്‌സോങ്ങിലെ കിംമിന്റെ വസതിയിലാണ് ഈ ഭീമന്‍ മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്ബ് ഉത്തര കൊറിയന്‍ ജനറലിന്റെ കൈകളും ശരീരവും…

Read Full News

ക്രിക്കറ്റും  ഇനി ഒളിമ്പിക്സിൽ .

ന്യൂഡൽഹി: ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങള്‍ അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഒളിമ്ബിക്‌സ് കമ്മിറ്റി. മുംബൈയില്‍ ചേര്‍ന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നല്‍കിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്.ടി20 ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍/ ബേസ് ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസേ(സിക്‌സസ്), സ്‌ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചല്‍ ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ലാക്രോസ് എന്നിവ ഒളിമ്ബിക്‌സില്‍ തിരിച്ചുവരവിനൊരുങ്ങുമ്ബോള്‍ ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. മുന്‍ ഒളിമ്ബിക് കായിക ഇനമായ ബേസ്‌ബോള്‍ 2020 ടോക്കിയോയില്‍ തിരിച്ചെത്തിയെങ്കിലും പാരീസ് ഗെയിംസില്‍ അവതരിപ്പിക്കില്ല….

Read Full News

നാസയിലെ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ സാങ്കേതികവിദ്യ കണ്ട് അമ്പരന്നു; ഐഎസ്ആർഒ ചെയർമാൻ.

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ് ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച നാസയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ കണ്ട് അമ്ബരന്നു വെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകാന്‍, ഇത്രയും കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ യുഎസ് ഇന്ത്യയോട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.എപിജെ അബ്ദുല്‍കലാമിന്റെ 92-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ രാമേശ്വരത്ത് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്…

Read Full News

ഗാസ ഇസ്രയേൽ കയ്യടക്കാൻ ശ്രമിക്കുന്നത് അബദ്ധം.പാലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണം;നയം വ്യക്തമാക്കി അമേരിക്ക .

വാഷിങ്ടണ്‍: ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്.“എന്റെ വീക്ഷണത്തിൽ ഗാസയിൽ സംഭവിച്ചത് ഹമാസാണ്, ഹമാസിന്റെ തീവ്ര ഘടകങ്ങൾ എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല. ഇസ്രായേൽ വീണ്ടും ഗാസ പിടിച്ചടക്കുന്നത് തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അകത്ത് കടന്ന് പുറത്തെടുക്കുക. തീവ്രവാദികൾ — ഹിസ്ബുള്ള വടക്ക് മുകളിലാണ്, എന്നാൽ ഹമാസ് തെക്ക് — അത്യാവശ്യമായ ഒരു ആവശ്യമാണ്,” ജോബൈഡൻ പറഞ്ഞു . ഗാസയിലെ യുദ്ധനിയമങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ബിഡൻ, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും…

Read Full News

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച്‌ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ…

Read Full News