ജ്ഞാൻവാപിയിൽ പൂജ നടത്താം; സുപ്രിം കോടതി.

ന്യൂഡല്‍ഹി: ജ്ഞാൻവാപിയിൽ ഹിന്ദുക്കള്‍ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് പ്രവേശിക്കാമെന്നും നിലവറയില്‍ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു. ജ്ഞാൻവാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്ന് പൂജകള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ്…

Read More

രാഹുലിന്റെ റോഡ് ഷോ;ഏപ്രിൽ മൂന്നിന് രാഹുൽഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി നാളെ ഉച്ചക്ക് 12 മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ്‌ഷോ നടക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റോഡ്‌ഷോയില്‍ അണിനിരക്കുക. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

രാഹുൽ ഗാന്ധി രാമ ക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ ഭയന്ന്: കെ.സുരേന്ദ്രൻ.

വയനാട്: രാഹുൽ ഗാന്ധി ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് എൻഡിഎ വയനാട് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോദ്ധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ഭയന്നാണ് രാഹുൽ അയോദ്ധ്യയിൽ പോകാത്തത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏപ്രിൽ 26 ന് ശേഷം…

Read More

കെ. സുരേന്ദ്രൻ്റെ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനി വയനാട്ടിൽ.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും.ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം.2019ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. സിറ്റിങ്ങ് സീറ്റില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും അമേഠിയില്‍ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.

Read More

കച്ചത്തീവ് ദ്വീപ് വിവാദം കത്തി പടരുന്നു;ദ്വീപ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ കാരണം കോൺഗ്രസിന്റെ പിടിപ്പുകേടെന്ന് മോദി.

ചെന്നൈ:കച്ചത്തീവ് ദ്വീപ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി.1974ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന വിവരാവകാശ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഞെട്ടിപ്പിക്കുന്ന വിവരമാണിതെന്നും ഇതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയും താത്പര്യങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് അന്നത്തെ വലിയ പാര്‍ട്ടി ചെയ്തതെന്നും മോദി ആരോപിച്ചു. “ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുകയും ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്- കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല!”‘ഹൃദയശൂന്യമായ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്….

Read More

കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി .

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി. ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച്‌ ഫിക്സിംഗ്…

Read More

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ട് എവിടെ; സ്റ്റാലിൻ .

ചെന്നെ:പണമില്ലാത്തതിനാല്‍ താൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പരിഹസിച്ച്‌ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പണമില്ലെന്ന വാദം ശരിയാണെങ്കില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ച ഫണ്ടിന് എന്ത് സംഭവിച്ചുവെന്ന് സ്റ്റാലിൻ ചോദിച്ചു. ഡി.എം.കെയുടെ ധർമപുരി സ്ഥാനാർഥി എ. മണിയുടെയും കോണ്‍ഗ്രസ്സിന്റെ കൃഷ്ണഗിരി സ്ഥാനാർഥി ഗോപിനാഥിന്റെയും പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നിങ്ങള്‍ ജനങ്ങളെ കാണണം, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം. ജനങ്ങള്‍ നിങ്ങള്‍ക്ക് വോട്ട്…

Read More

തമിഴ് നടൻ  ഡാനിയൽ ബാലാജി അന്തരിച്ചു.

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.  48 കാരനായ നടൻ്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തെയും ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മൃതദേഹം സംസ്‌കരിക്കുന്നതിനായി പുരശൈവാക്കത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കമൽഹാസൻ്റെ പൂർത്തിയാകാത്ത ‘മരുതുനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തൻ്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം രാധിക ശരത്കുമാറിൻ്റെ ‘ചിത്തി’യിലൂടെ ടെലിവിഷനിലേക്ക് മാറി, അവിടെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന് ഡാനിയൽ എന്ന് പേരിട്ടു…

Read More

ലോകസഭ ഇലക്ഷൻ ബഹിഷ്കരിക്കും; ഭീഷണിയുമായി ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ.

കൊഹിമ:ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്‌ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തുനാഗാലാന്റിലെ ആറു ജില്ലകള്‍ ചേർത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്മാറാൻ ഇവർ കൂട്ടാക്കിയില്ല. ഇനിയും കേന്ദ്രം ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരേയൊരു ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം. മോൺ, കിഫിർ, ലോങ്‌ലെങ്, നോക്ലാക്, ഷമാറ്റോർ, തുൻസാങ് ജില്ലകൾ ഉൾപ്പെടുന്നതാണ് കിഴക്കൻ നാഗാലാൻഡ് . നാഗാലാൻഡിലെ 60 നിയമസഭാ സീറ്റുകളിൽ…

Read More

ബോക്കോ ഹറാമിലെ മുന്നൂറിലധികം പേരെ മോചിപ്പിക്കുന്നു.

നൈജീരിയ :ബോക്കോ ഹറാം ഇസ്ലാമിസ്റ്റ് കലാപത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്ന മുന്നൂറിലധികം പേരെ മോചിപ്പിക്കുമെന്ന് നൈജീരിയൻ സൈന്യം അറിയിച്ചു. കലാപത്തിൻ്റെ ഹൃദയഭൂമിയായ വടക്കുകിഴക്കൻ ബോർണോ സ്റ്റേറ്റിലെ കോടതി, അവർ കുറ്റകൃത്യങ്ങളൊന്നും ചെയ്തതിന് തെളിവില്ലെന്ന് വിധിച്ചതിന് പിന്നാലെയാണിത്. സംശയിക്കപ്പെടുന്ന 313 പേരെ നീതിന്യായ മന്ത്രാലയത്തിൻ്റെ ഭാഗമായ പ്രോസിക്യൂഷൻ വകുപ്പ് പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെ വിട്ടയക്കുമെന്നും പ്രതിരോധ വക്താവ് മേജർ ജനറൽ എഡ്വേർഡ് ബൂബ വ്യാഴാഴ്ച പറഞ്ഞു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ, സമൂഹത്തിലേക്ക് ശരിയായ രീതിയിൽ പുനഃസ്ഥാപിക്കുന്നതിനായി സൈന്യം അവരെ…

Read More