ലോക നേതാക്കൾ രാജ്ഘട്ടിലെത്തി.

ന്യൂഡൽഹി:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച്‌ ലോകനേതാക്കള്‍. അത്യപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷോള്‍ അണിയിച്ച്‌ രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച്‌ രാജ്ഘട്ടിലേക്കെത്തിയ നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി…

Read More

ക്രിപ്റ്റോയ്ക്ക് നിയന്ത്രണ നിർദേശവുമായി ജി 20.

ന്യൂഡൽഹി:ക്രിപ്റ്റോ ആസ്തികള്‍ക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂട് (സിഎആര്‍എഫ്) വേഗത്തില്‍ നടപ്പിലാക്കാൻ തീരുമാനിച്ച്‌ ജി 20 രാജ്യങ്ങള്‍.ക്രിപ്റ്റോ കറൻസി പോലുള്ള സാന്പത്തികേതര ആസ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇൻഫര്‍മേഷൻ എക്സ്ചേഞ്ച് സ്ഥാപിക്കാനാണു നീക്കം. നികുതിവെട്ടിപ്പുകാര്‍ തങ്ങളുടെ കണക്കില്‍ ഉള്‍പ്പെടാത്ത സന്പത്തുക്കള്‍ മറച്ചുവയ്ക്കാൻ ഇത്തരം സാന്പത്തികേതര ആസ്തികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ക്രിപ്റ്റോ അസറ്റ് റിപ്പോര്‍ട്ടിംഗ് ഫ്രെയിം വര്‍ക്ക് (സിഎആര്‍എഫ്) നടപ്പിലാക്കും. ക്രിപ്റ്റോ കറൻസിയെ ആസ്തി എന്ന നിലയില്‍ മാത്രമേ പരിഗണിക്കൂവെന്നും സാധാരണ കറൻസി നോട്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ കറൻസി നോട്ടുകള്‍ തുല്യമായി…

Read More

ലോക നേതാക്കൾക്ക് ഇന്ത്യ നൽകുന്നത് ലോഹ വിസ്മയം .

ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനം .വെങ്കലത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച താമരപ്പൂവാണ് മോദി ലോക നേതാക്കൾക്ക് സമ്മാനമായി നല്‍കുക . ഉത്തര്‍പ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകള്‍ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്മരണികകളെ അപൂര്‍വവും സവിശേഷവുമാക്കുന്നത് ഡിസൈൻ ആണെന്ന് മൻമോഹൻ സൈനി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കള്‍ നിര്‍മ്മിക്കുന്നുണ്ട്…

Read More

മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം.ജി 20.

ഡല്‍ഹി: മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങളെ അപലപിച്ച്‌ ജി 20യില്‍ സംയുക്ത പ്രഖ്യാപനം. വ്യക്തികള്‍, മതചിഹ്നങ്ങള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കെതിരായ എല്ലാ മത വിദ്വേഷ പ്രവര്‍ത്തനങ്ങളെയും ജി20 അപലപിച്ചു.മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം. അക്രമങ്ങളെയും വേര്‍തിരിവിനെയും അനുവദിക്കില്ലെന്നും ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു. അതേസമയം ഉച്ചകോടിയില്‍ ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്ബത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്ബത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും…

Read More

ജി 20 യിൽ ആഫ്രിക്കൻ യൂണിയൻ സ്ഥിരം അംഗത്വം .

ന്യൂഡൽഹി:ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്‍കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി . ഇതിന് പിന്നാലെ യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്സണുമായ അസലി അസൗമാനിയെ വേദിയില്‍ അദ്ദേഹത്തിനായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സ്വീകരിച്ചു….

Read More

ഖലിസ്ഥാൻ തീവ്രവാദികളെ ബ്രിട്ടനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല ; ഋഷി സുനക്.

ഡല്‍ഹി; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി. ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെക്കുറിച്ചുളള ചോദ്യത്തിന്, രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും അംഗീകരിക്കില്ലെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം നേരിടാന്‍ യുകെ, ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത് (ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം) ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിലെത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്….

Read More

ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.

ന്യൂഡൽഹി:  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ…

Read More

മോഡി സർക്കാറിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് .

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ‘രണ്ടോ അതിലധികമോ ശക്തികള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്ബത്തിക താത്പര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കണം. അക്കാര്യത്തില്‍ ഇന്ത്യ ശരിയായ പാതയില്‍ ആയിരുന്നുവെന്നാണ് ഞാന്‍…

Read More

സനാതന വിവാദം; ഇന്ത്യാ മുന്നണിയിലും അഭിപ്രായ ഭിന്നത.

ന്യൂഡൽഹി:തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി.കമല്‍നാഥിന്റെ പ്രസ്താവന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്. സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ…

Read More

ഭാരത് വിവാദത്തില്‍ പ്രതികരണവുമായി  രാഹുല്‍ ഗാന്ധി.

ന്യൂഡൽഹി:ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഭാരത് എന്നാക്കിയാല്‍ ബുദ്ധിശൂന്യമായ കളി സര്‍ക്കാര്‍ നിര്‍ത്തിക്കൊള്ളുമെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാരത് പ്രയോഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി  പ്രതികരിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാരത്…

Read More