ചരിത്ര മുഹൂർത്തം ;വിഴിഞ്ഞത്ത് ആദ്യ കപ്പൽ തീരത്തണഞ്ഞു.

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ വരവേറ്റു . മുഖ്യമന്ത്രിപിണറായി വിജയൻറെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.കേരളത്തെ സംബന്ധിച്ച്‌ അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു….

Read Full News

സമയമാകുമ്പോൾ ഞങ്ങളും ഹമാസിനൊപ്പം ; ഹിസ്ബുള്ള .

ബയ്റൂത്ത്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്ബോള്‍ ഹമാസിനൊപ്പം ചേരാൻ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള.ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീൻ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച്‌ അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍…

Read Full News

കരുവന്നൂർസഹകരണ ബാങ്ക് തട്ടിപ്പ് ;പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി.

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടി.കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്‍മെന്‍റ് കണ്ടുകെട്ടിയത് പ്രധാന പ്രതികളുടെ സ്വത്ത്. ഒന്നാം പ്രതി സതീഷ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിൻ്റെയും 46 അക്കൗണ്ടുകള്‍ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചു. സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ്റെ നാല് ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്.സതീഷ് കുമാറിൻ്റെ അക്കൗണ്ടിൽനിന്ന് കണ്ടുകെട്ടിയത് ഒരു കോടി രൂപയാണ്. മൂന്നാം പ്രതി ജിൽസിൻ്റെ മൂന്ന് സ്വത്തുവകകള്‍ക്കെതിരെയും നടപടിയുണ്ട്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും നടപടി…

Read Full News

ഇന്ത്യയിലെ 100% പേരും ഇസ്രായേലിനെ പിന്തുണയ്ക്കുന്നില്ല ;ശരത് പവാർ .

ഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍.ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തെളിയിക്കുന്നത് ഫലസ്തീനേയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് നമ്മള്‍ തുടരും. പക്ഷേ തീവ്രവാദത്തിനെതിരാണ് ഇന്ത്യ. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്താവന 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ വിഷയം ഗൗരവകരമായ ഒന്നാണ്. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് കൂടി ഇന്ത്യ പരിഗണിക്കണമെന്നും ശരത്…

Read Full News

വയനാട്ടിലെത്തിയ മാവോയിസ്റ്റുകളുടെ ഫോട്ടോ പുറത്ത് വിട്ടു; കൽപറ്റ സ്വദേശി സോമനും സംഘത്തിൽ .

കൽപ്പറ്റ: തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമാക്കി. ഡ്രോൺ ഉപയോഗിച്ച് വനമേഖലയിൽ ആകാശ നിരീക്ഷണവും തുടരുകയാണ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ തന്നെയാണെന്നാണ് പോലീസ് സ്ഥിരീകരണം. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി.കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ…

Read Full News

യു എ പി എ കേസ് ;ന്യൂസ് ക്ലിക്ക് ഹർജി ഹൈക്കോടതി തള്ളി.

ന്യൂഡൽഹി:വിചാരണക്കോടതി ഉത്തരവിനെതിരെ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയും എച്ച്‌ ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്‌ തുഷാര്‍ റാവു ഗഡേല വിചാരണക്കോടതി ഉത്തരവ് റദ്ദ് ചെയ്യാന്‍ തക്കതായ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ഹര്‍ജി…

Read Full News

വൈഎസ്‌ആര്‍ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കില്ല; ശർമിള

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ വൈ.എസ്. ശര്‍മിളയുടെ വൈഎസ്‌ആര്‍ തെലുങ്കാന പാര്‍ട്ടി.തെലുങ്കാനയിലെ 119 സീറ്റുകളിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്നു ശര്‍മിള പറഞ്ഞു. ഭരണവിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ വന്നാല്‍ ഭിന്നിച്ചാല്‍ അതിന്‍റെ നേട്ടം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനാണ്. ഭരണവിരുദ്ധ വോട്ട് ഭിന്നിച്ചാല്‍ ഞങ്ങളല്ല കുറ്റക്കാര്‍ ”-ശര്‍മിള പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. പാലയ്ര്‍ മണ്ഡലത്തിലാണ് ശര്‍മിള മത്സരിക്കുക. താൻ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നു പാര്‍ട്ടിയില്‍നിന്നു സമ്മര്‍ദമുണ്ടെന്നും…

Read Full News

കർണാടകയിൽ ബിജെപി ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക് ;ശക്തി തെളിയിച്ച് ഡി കെ.

ബംഗളൂരു: 40ഓളം ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ബിജെപി സഖ്യത്തില്‍ ചേരാനുള്ള ജെഡിഎസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. നേതാക്കളുടെ അപേക്ഷ പാര്‍ട്ടി നേതൃത്വം പരിശോധിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അന്തിമ തീരുമാനം സ്വീകരിക്കൂയെന്നും ഡികെ പറഞ്ഞു. ‘ഈ വിവരം വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കര്‍ണാടകയുടെ വടക്ക് ബിദാര്‍ മുതല്‍ ചാമരാജ്‌നഗര്‍ വരെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക്…

Read Full News

മെറ്റയും ഗൂഗിളും കേന്ദ്ര ഗവൺമെന്റിന് അനുകൂലമായി പ്രവർത്തിക്കുന്നു; ഇന്ത്യ മുന്നണി.

ന്യൂഡൽഹി: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് ആരോപിച്ച് പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനും ഗൂഗിൾ സിഇഒ സുന്ദർ പിച്ചിക്കും കത്തയച്ചു. വാഷിംഗ്ടൺ പോസ്റ്റ് ഇത്തരത്തിലുള്ള ആരോപണ വാർത്ത പുറത്തുവിട്ടതിനുശേഷം ആണ് ഇന്ത്യ മുന്നാടിയുടെ നടപടി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവ രാജ്യം ഭരിക്കുന്ന ബി.ജെ.പിയോടും നരേന്ദ്ര മോദി ഭരണത്തോടും പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചതിന് പിന്നാലെയാണ് കത്തുകൾ.പ്രതിപക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ മെറ്റ അടിച്ചമര്‍ത്തുന്നെന്നും ഒരു സ്വകാര്യ വിദേശ…

Read Full News

ഹമാസിന്റെത് ഭീകരാക്രമണം പക്ഷേ പ്രധാനമന്ത്രിയുടെ നിലപാട് അപൂർണം; ശശി തരൂർ .

ന്യൂഡല്‍ഹി: നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസിന്റെ നടപടി ന്യായീകരിക്കാനാകുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തിരൂര്‍ എം.പി.ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമമാണ്. ഇസ്രായേല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നിലപാട് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കുന്ന നിലപാട് അപൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലസ്‌തീൻ ജനത വളരെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അവരുടെ മേഖലയിലേക്കുള്ള അധിനിവേശവും ജൂതരെ വ്യാപകമായി പാര്‍പ്പിക്കുന്നതും വര്‍ഷങ്ങളായി തടസ്സമില്ലാതെ തുടരുകയാണ്.ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളെ സ്വീകരിച്ചു വരുന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പാലസ്തീനികളും…

Read Full News