ഇന്ത്യ- കാനഡ ബന്ധം ഉലയുന്നു ;കടുത്ത നടപടിയുമായി ന്യൂഡൽഹി.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. നിജ്ജാർ കേസിൽ ട്രൂഡോയുടെ പുതിയ പ്രസ്ഥാപന യോടെ ഇന്ത്യ ക്യാനഡ ബന്ധം ആടി ഉലഞ്ഞതോടെയാണ് കടുത്ത നിലപാടിലേക്ക് ഇന്ത്യ മാറിയത്. ഇതോടെ ഡല്‍ഹിയിലെ കനേഡിയൻ എംബസിയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.ഒക്‌ടോബർ 19 മുൻപ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട് എന്നിവരെ അടക്കമാണ് പുറത്താക്കിയത്. ഫസ്റ്റ് സെക്രട്ടറിമാരായ…

Read Full News

സിൻവാറിൻ്റെ വലം കൈ റാഹി മുഷ്താഹ കൊല്ലപ്പെട്ടു.

ഗാസ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ മൂന്ന് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ . വടക്കൻ ഗാസയിലെ ഭൂഗർഭ വളപ്പിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹയും മറ്റ് രണ്ട് ഹമാസ് കമാൻഡർമാരായ സമേ സിറാജ്, സമേ ഔദെ എന്നിവരും കൊല്ലപ്പെട്ടതായി ഓപ്പറേഷൻ്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഐഡിഎഫ് പറഞ്ഞു. ഹമാസിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായില്ല. മൂന്ന് കമാൻഡർമാരും വടക്കൻ ഗാസയിലെ കനത്ത സുരക്ഷയുള്ള ഭൂഗർഭ കോമ്പൗണ്ടിൽ അഭയം പ്രാപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ…

Read Full News

ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ മൊസാദ് ചാരൻ; ഞെട്ടലിൽ ലോകം .

ടെഹ്‌റാൻ : ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് നുഴഞ്ഞുകയറിയതായി മുൻ ഇറാൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ്. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേൽ പ്രവർത്തനങ്ങളെ നേരിടാൻ സ്ഥാപിച്ച ഇറാനിയൻ രഹസ്യ സേവനങ്ങളുടെ തലവൻ മൊസാദ് ഏജൻ്റായി മാറിയെന്ന് മുൻ പ്രസിഡൻ്റ് അവകാശപ്പെട്ടു. 20 ഇസ്രായേലി ഏജൻ്റുമാർ ഇറാനിൽ പ്രവർത്തിച്ചതായും അഹമ്മദി നെജാദ് കൂട്ടിച്ചേർത്തു. ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളുടെ മോഷണം ഉൾപ്പെടെ ഇറാനിലെ നിരവധി പ്രമുഖ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് ഏജൻ്റുമാർ ഉത്തരവാദികളാണെന്ന് സംഭാഷണത്തിനിടെ…

Read Full News

ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടു.

ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ . ഇറാൻ പിന്തുണയുള്ള തീവ്രവാദി സംഘടനയായ ഹിസ്ബുള്ള, ബോംബാക്രമണത്തിന് ശേഷം നേതാവിൻ്റെ സ്ഥിതിയെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല.” ഹസൻ നസ്രല്ല മരിച്ചു,” സൈനിക വക്താവ് ലെഫ്റ്റനൻ്റ് കേണൽ നദവ് ശോഷാനി X-ൽ അറിയിച്ചു. വെള്ളിയാഴ്ച ലെബനീസ് തലസ്ഥാനത്ത് നടന്ന ആക്രമണത്തെത്തുടർന്ന് ഹിസ്ബുള്ള മേധാവിയെ “ഒഴിവാക്കപ്പെട്ടതായി” സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാമും AFP യോട് സ്ഥിരീകരിച്ചു.ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അല്ലെങ്കിൽ ഐഡിഎഫും എക്‌സ് എടുത്ത് പോസ്റ്റ്…

Read Full News

വ്യാജ അകൗണ്ട് ;മലയാളി  ജഡ്ജി അമേരിക്കയില്‍ അറസ്റ്റില്‍.

മലയാളി  ജഡ്ജി അമേരിക്കയില്‍ അറസ്റ്റില്‍. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള പരാതികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി തെരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി താന്‍ വംശഹത്യയ്ക്ക് വിധേയനായി എന്ന് പോസ്റ്റ് ചെയ്ത് സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചെന്നാണ് കേസ്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കൗണ്ടി ജഡ്ജി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോർജ് പ്രതികരിച്ചു.”എനിക്കെതിരെ ചുമത്തിയ…

Read Full News

ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡർ കൂടി കൊല്ലപ്പെട്ടു.

ഹിസ്ബുളളയുടെ ഉന്നത കമാൻഡറായ മുഹമ്മദ് ഹുസൈൻ സ്രോറിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്).1973ല്‍ തെക്കൻ ലെബനൻ ഗ്രാമമായ ‘ഐത അല്‍ ഷാബില്‍’ ജനിച്ച’ ഹജ്ജ് അബു സാലിഹ്’ എന്നറിയപ്പെട്ടിരുന്ന സ്രോർ 1996ലാണ് ഹിസ്ബുളളയില്‍ ചേർന്നത്. സംഘടനയ്ക്കുളളിലെ വിവിധ നേതൃത്വസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട് ഹിസ്ബുളളയിലെ പ്രമുഖ കമാൻഡറായി മാറുകയുമായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങളില്‍ സ്രോർ പ്രധാന പങ്കുവഹിക്കുകയും ലെബനന്റെ കിഴക്കൻ അതിർത്തികളിലും സിറിയയിലും നടന്ന യുദ്ധങ്ങളില്‍…

Read Full News

ലബനലിൽ തീ മഴ പെയ്യിച്ച് ഇസ്രയേൽ; നൂറ് കണക്കിന് മരണം.

ജെറുസലേം:തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍  35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒറ്റ  ദിവസത്തിലെ അക്രമത്തിൽ 1,645 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹിസ്‌ബൊള്ളയുമായി…

Read Full News

രാവണൻ കോട്ട ചുവന്നു;പ്രതീക്ഷയിൽ ഇന്ത്യ.

കൊളംബോ :ശ്രീലങ്കക്ക് പുതിയ പ്രസിഡന്റ്. ഇടത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായ ദിസനായകെ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയെ പരാജയപ്പെടുത്തി. ദിസ നായകെക്ക് 42.3 ശതമാനം വോട്ടുകൾ ലഭിച്ചു. 2019 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച 3 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. ഇത് “മാറ്റത്തിനായുള്ള വോട്ട്”എന്ന പ്രചരണം ആയിരുന്നു ഇടതു പാർട്ടികൾ നടത്തിയിരുന്നത്.മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.56 കാരനായ ദിസനായകെ ഒരുകാലത്ത് കടുത്ത ഇന്ത്യൻ വിമർശകനായിരുന്നു . 2022 ൽ…

Read Full News

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേര്‍ കൊല്ലപ്പെട്ടു.

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളില്‍ വീണ്ടും ഇസ്റാഈല്‍ വ്യോമാക്രമണ നടത്തി. ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ എട്ടു പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിലെ കെട്ടിട സമുച്ചയത്തിലാണ് ഇസ്രായേലിന്റെ ബോംബിംഗ് നടന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ യോഗം ചേരുന്ന വിവരം അറിഞ്ഞതിനുശേഷം ആണ് ഇസ്രായേൽ ബോംബക്രമണം നടത്തിയത് .  വ്യോമാക്രമണത്തിൽ തങ്ങളുടെ മുതിർന്ന കമാൻഡർ ഇബ്രാഹിം അഖിൽ മരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു . ലെബനൻ ആരോഗ്യ മന്ത്രാലയം…

Read Full News

സിനിമാകഥകളെ വെല്ലുന്ന സൂക്ഷ്മതയോടെ; മൊസാദ് .

ലബനനില്‍ കഴിഞ്ഞ ദിവസം നടന്നത് മൊസാദിൻ്റെ ചാരമികവ്. കേട്ടു കേഴ്‌വി പോലുമില്ലാത്ത സിനിമാതിരക്കഥ പോലെയാണ്  ഒരേസമയം ആയിരത്തിലേറെ പേജറുകൾ പൊട്ടിത്തെറിച്ചത് സ്ഫോടനങ്ങളില്‍ ഒമ്ബതു പേർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല ഇപ്പോഴും സന്ദേശങ്ങള്‍ കൈമാറാൻ മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകളാണ് ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്നതിനാലാണ് ഹിസ്ബുല്ല ഇപ്പോഴും…

Read Full News