പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഒമ്ബതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം.

കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരി്ല്‍ ഭേദഗതിക്ക് എതിരെ വൻവിമർശനം ഉയർന്നിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവർത്തകർആരോപിച്ചിരുന്നു,ചൊവ്വാഴ്ചയാണ് ഇറാഖ് പാർലമെന്റ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്….

Read Full News

ഹൂതികൾ വീണ്ടും ഭീകര ലിസ്റ്റിൽ; ട്രംപ് നടപടികൾ തുടങ്ങി.

ന്യൂയോർക്ക്:യെമനിലെ ഹൂതി പ്രസ്ഥാനത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച്‌ യുഎസ് ഭരണകൂടം. ചെങ്കടലില്‍ യുഎസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂതികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ”ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളായ രാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. അതിനാല്‍ ഹൂതികളുടെ സൈനിക ശേഷിയും വിഭവങ്ങളും ഇല്ലാതാക്കാന്‍ പ്രദേശത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.”-വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ക്ക് സാമ്ബത്തികവും നയതന്ത്രപരവുമായ സഹായം നല്‍കുന്ന…

Read Full News

ബന്ദി കൈമാറ്റം തുടരുന്നു; 90 പാലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടു.

ഗാസ :ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ച്‌ ഇസ്രയേല്‍.69 സ്ത്രീകളെയും 21 കുട്ടികളെയുമാണ് മോചിപ്പിച്ചത്. അടുത്തിടെയാണ് ഇവരെ ഇസ്രയേല്‍ തടവിലാക്കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളുടെ മോചനം വൈകുന്നുവെന്ന് ആരോപിച്ച്‌ ജയിലിന് പുറത്ത് ഒരു കൂട്ടം പലസ്തീനികള്‍ തമ്ബടിച്ചിരുന്നു. മോചനം പ്രതീക്ഷിച്ച്‌ ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ജയിലിന് പുറത്ത് നിലയുറപ്പിച്ച്‌ ബന്ദികളുടെ ബന്ധുക്കളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ…

Read Full News

വെടിനിർത്തൽ: 471 ദിവസത്തെ തടവിന് ശേഷം 3 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു.

ഗാസ :ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഞായറാഴ്ച മൂന്ന് ഇസ്രായേലി ബന്ദികളെ റെഡ് ക്രോസിന് കൈമാറി . ബന്ദികളാക്കിയ എല്ലാ സ്ത്രീകളെയും ഇസ്രായേലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ഗാസ സിറ്റിയിൽ റെഡ് ക്രോസിന് ഔദ്യോഗികമായി കൈമാറിയതായി ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. 471 ദിവസത്തെ തടവിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഉത്തരവിനെത്തുടർന്ന് അവസാന നിമിഷം വൈകിയതിനെത്തുടർന്ന്, ആദ്യം നിശ്ചയിച്ച് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ 11:15 ന് (09:15…

Read Full News

ട്രംപ് പേടി; പശ്ചിമേഷ്യ സമാധാനത്തിലേക്ക് .

ഗാസയിൽ 15 മാസമായി തുടരുന്ന യുദ്ധത്തിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2023 ഒക്‌ടോബർ 7-ന് ഹമാസ് പോരാളികൾ ഇസ്രായേലിനെ റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട യുദ്ധം പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും മിഡിൽ ഈസ്റ്റിനെ അരികിൽ നിർത്തുകയും ചെയ്തു. യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ തമ്മിലുള്ള ഇടപാടിൽ ആറാഴ്ചത്തെ പ്രാഥമിക വെടിനിർത്തൽ ഘട്ടം വ്യവസ്ഥ ചെയ്യുന്നു, ഗാസയിൽ നിന്ന് ഇസ്രായേൽ സൈനികരെ ആസൂത്രിതമായി പിൻവലിക്കുന്നതും ബന്ധപ്പെട്ട കക്ഷികൾ ബന്ദികളാക്കിയ കൈമാറ്റവും ഉൾപ്പെടുമെന്ന്…

Read Full News

അദാനി ഗ്രൂപ്പിനെതിരെ ഗുരുതല വെളിപ്പെടുത്തലുകള്‍ നടത്തിയ ഹിൻഡൻബർഗ് റിസർച്ച്‌ പ്രവർത്തനം നിർത്തുന്നു.

സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സണ്‍ തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്.പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കി. എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി വ്യക്തമാക്കിയിട്ടില്ല. ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും ആൻഡേഴ്‌സണ്‍ പറഞ്ഞു.ഈ തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരിക്കുമെന്നും ആൻഡേഴ്‌സണ്‍ കൂട്ടിച്ചേർത്തു. “ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ പൈപ്പ്ലൈൻ പൂർത്തിയാക്കിയ ശേഷം അവസാനിപ്പിക്കാനാണ് പദ്ധതി,” ആൻഡേഴ്സൺ ബുധനാഴ്ച…

Read Full News

ബൊക്കോ ഹറാം അക്രമണം; നിരവധി കർഷകർകൊല്ലപ്പെട്ടു.

മൈദുഗുരി :വടക്കുകിഴക്കൻ നൈജീരിയയില്‍ 40 കർഷകരെ ബൊക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. ബോർണോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.ദുംബ വിഭാഗത്തിൽപെട്ട ആളുകളാണ് കൊല്ലപ്പെട്ടത്.സൈന്യം സജ്ജമാക്കിയ സുരക്ഷാ ഇടനാഴിക്ക് പുറത്ത് കർഷകർ വഴിതെറ്റി, കലാപ പ്രവർത്തനങ്ങൾക്ക് പേരുകേട്ടതും കുഴിബോംബുകൾ നിറഞ്ഞതുമായ പ്രദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇൻഫർമേഷൻ കമ്മീഷണർ ഉസ്മാൻ തർ പറഞ്ഞു. ബൊക്കാ ഹറാം ഭീകരർക്കൊപ്പം സംഘടനയില്‍നിന്നു പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുമായി അടുപ്പം സ്ഥാപിച്ച ഗ്രൂപ്പും ചേർന്നാണ് ബോർണോ സംസ്ഥാനത്തെ ഡുംബയില്‍ ആക്രമണം നടത്തിയതെന്ന് ഗവർണർ ബാബഗനാ…

Read Full News

സുപ്രധാന നേട്ടവുമായി സുഡാൻ സൈന്യം.

തന്ത്രപ്രധാനമായ വാദ് മദനി തിരിച്ചുപിടിച്ച്‌ സുഡാൻ.തലസ്ഥാനമായ കാർട്ടൂമിൽ നിന്ന് 200 കിലോമീറ്റർ (124 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ നഗരമാണ് വാദ് മദനി.വിമത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സില്‍ നിന്ന് ഈ പ്രദേശം തിരിച്ചുപിടിച്ചതായി അധികൃതർ അറിയിച്ചു.ഗെസിറ പ്രവിശ്യയുടെ തലസ്ഥാനമായ വാദ് മദനി ആർഎസ്‌എഫിൻ്റെ (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്)കീഴിലായിട്ട് ഒരു വർഷത്തിലേറെയായി. യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അഭയ കേന്ദ്രമായിരുന്നു വാദ് മദനി. ഇന്ന് രാവിലെ വാദ് മദനിയിലേക്ക് നമ്മുടെ സൈന്യം പ്രവേശിച്ചതിന് സായുധ സേനയുടെ…

Read Full News

ജസ്റ്റിൻ ട്രൂഡോ രാജിവച്ചു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം. ഇന്ന് വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹനായ ആളെ രാജ്യം അടുത്ത തിരഞ്ഞെടുപ്പില്‍ കണ്ടെത്തുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ രാജ്യം ഒരു ‘യഥാര്‍ത്ഥ തിരഞ്ഞെടുപ്പിന്’ ഒരുങ്ങും എന്ന് ട്രൂഡോ പറഞ്ഞു….

Read Full News

സിറിയയിലെ ഇറാൻ രഹസ്യ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രായേൽ തകർത്തു.

സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈല്‍ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തില്‍ ഇസ്രായേല്‍ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈല്‍ നിർമാണ കേന്ദ്രമാണ് ഇസ്രയേല്‍ തകർത്തത്. “ഇസ്രായേൽ രാജ്യത്തിൻെറ വടക്കൻ അതിർത്തിയിൽ തങ്ങളുടെ പ്രോക്സികളെ ആയുധമാക്കാനുള്ള ശ്രമത്തിൽ ഈ സൈറ്റ് ഇറാൻ്റെ ഒരു പ്രധാന പദ്ധതിയായിരുന്നു. ഈ സമുച്ചയത്തിൽ കൃത്യമായ മിസൈലുകളും ലോംഗ് റേഞ്ച് റോക്കറ്റുകളും നിർമ്മിക്കാൻ രൂപകൽപ്പന ചെയ്ത നൂതന ഉൽപ്പാദന ലൈനുകൾ ഉൾപ്പെടുന്നു, അതുവഴി ഹിസ്ബുള്ള തീവ്രവാദ…

Read Full News