ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് കരുത്ത് ചോരുന്നു; പ്രമുഖ നേതാക്കൾ കീഴടങ്ങി.

ബംഗളൂരു:കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്‌നാട് സ്വദേശി കെ.വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ ആയുധംവച്ചു കീഴടങ്ങിയത്. എന്നാല്‍, കീഴടങ്ങിയ മാവോയിസ്റ്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. നവംബര്‍ 18നു മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെ നേതാക്കളോടു കീഴടങ്ങണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇവര്‍ക്കെതിരേ…

Read Full News

മൻമോഹൻ സിങ് അന്തരിച്ചു; 7 ദിവസത്തെ ദുഃഖാചരണം.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും.സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി…

Read Full News

ഷെയ്ഖ് ഹസീനയെ കൈമാറണം; ബംഗ്ലാദേശ്.

ധാക്ക :മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട മുൻ…

Read Full News

ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ല; ഒമർ അബ്ദുള്ള.

ന്യൂഡൽഹി :പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസിൻ്റെ വൈസ് പ്രസിഡൻ്റും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വാർത്താ ഏജൻസിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടിങ് രീതിയെ ചോദ്യം ചെയ്യുന്നതില്‍ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ബാലറ്റ് വോട്ടിങിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്ബോഴാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ‘ഇവിഎമ്മുകള്‍ ഉപയോഗിച്ച്‌ നടത്തിയ തിരഞ്ഞെടുപ്പില്‍ നൂറിലധികം പാർലമെൻ്റ്…

Read Full News

രാഹുലിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; പ്രിയങ്ക.

വയനാട്: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും തകര്‍ക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് വയനാട് ലോക്സഭാ മണ്ഡലം ഐക്യജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. പൊഴുതനയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കോര്‍ണര്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ, മുതലാളിത്ത പ്രീണന രാഷ്ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുല്‍ ബി.ജെ.പിയുടെ ശത്രുവായത്. അദ്ദേഹം സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോള്‍, മോദി വെറുപ്പിനെക്കുറിച്ചും സംഹാരത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ നില്‍ക്കുന്നതാണ് രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പിക്ക് ഹേജുവായതെന്നും അവര്‍…

Read Full News

വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക.

കല്‍പ്പറ്റ:നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോയുമായി പ്രിയങ്ക രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ . കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളെ പ്രതിനിദാനം ചെയ്യുകയെന്നത് ആദരവായി കണക്കാക്കുമെന്നും വയനാടിനായി പോരാടുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി പറഞ്ഞു. നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന റോഡ്‌ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 17 വയസുള്ളപ്പോഴാണ് പിതാവിന്…

Read Full News

ഇന്ത്യ ചൈന മഞ്ഞുരുകുന്നു; അതിർത്തിയിൽ സുപ്രധാന തീരുമാനം.

ന്യൂഡൽഹി :ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി.സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.ചൈനയും ഉൾപ്പെടുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിൻ്റെ തലേന്നാണ് പ്രഖ്യാപനം. യഥാർത്ഥ നിയന്ത്രണ രേഖ (LAC) ചൈനയുടെയും ഇന്ത്യയുടെയും അധീനതയിലുള്ള പ്രദേശങ്ങളെ പടിഞ്ഞാറ് ലഡാക്ക്…

Read Full News

രത്തൻ ടാറ്റയ്‌ക്ക് വിട.

മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്‌ക്ക് വിട. നാല്മണിവരെ മുംബയിലെ നാഷണല്‍ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ് പരിസരത്ത് പൊതുജനങ്ങള്‍ അദ്ദേഹത്തിന് ആദരവർപ്പിച്ചു.ശേഷം ഭൗതികശരീരം വ‌ർളിയിലെ വൈദ്യുതിശ്‌മശാനത്തില്‍ എത്തിച്ചു. പാഴ്‌സി ആചാരപ്രകാരം സംസ്‌കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. 21 ഗണ്‍ സല്യൂട്ടോടെയായിരുന്നു രാജ്യം അദ്ദേഹത്തെ അവസാനമായി യാത്രയാക്കിയത്. അവസാനമായി ഒരുനോക്ക് കാണാൻ ഇവിടെയും ആയിരങ്ങളാണ് എത്തിച്ചേർന്നത്. വലിയ പൊലീസ് സന്നാഹം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി…

Read Full News

കൂടുതൽ സ്വതന്ത്രർ പിന്തുണയുമായി മുന്നോട്ട്;ഒമറിന് കോൺഗ്രസ് സമ്മർദ്ദം ഇല്ലാതെ ഭരിക്കാം.

ശ്രീനഗർ:ജമ്മു കശ്മിരില് ഒമര് അബ്ദുള്ളയുടെ നാഷണല് കോണ്ഫറന്സിന് നാല് സ്വതന്ത്രരുടെ കൂടി പിന്തുണ. ഇതോടെ 90 അംഗ നിയമസഭയില് പാര്ട്ടിക്ക് 46 എം.എല്.എമാരുടെ പിന്തുണയായി.ഇതോടെ കോണ്ഗ്രസ് പിന്തുണയില്ലെങ്കിലും ഭരിക്കാവുന്ന നിലയിലാണ് നാഷണല് കോണ്ഫറന്സ്. അതിനിടെ, ഒമര് അബ്ദുള്ളയെ പാര്ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഘടകകക്ഷികളുടെ യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. എന്നാൽ നാഷണൽ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍…

Read Full News

ഹരിയാനയിൽ ഹാട്രിക്ക്; കാശ്മീരിൽ നിലമെച്ചപ്പെടുത്തി, മോദി പ്രഭ കെട്ടില്ല.

ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ബിജെപി ചരിത്രവിജയം നേടിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി വീണ്ടും അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്‌സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് ശരാശരി 55 സീറ്റെങ്കിലും വിജയിച്ച്‌ 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ അധികാരം…

Read Full News