ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.

ന്യൂഡൽഹി:  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ…

Read More

മോഡി സർക്കാറിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് .

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ‘രണ്ടോ അതിലധികമോ ശക്തികള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്ബത്തിക താത്പര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കണം. അക്കാര്യത്തില്‍ ഇന്ത്യ ശരിയായ പാതയില്‍ ആയിരുന്നുവെന്നാണ് ഞാന്‍…

Read More

സനാതന വിവാദം; ഇന്ത്യാ മുന്നണിയിലും അഭിപ്രായ ഭിന്നത.

ന്യൂഡൽഹി:തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി.കമല്‍നാഥിന്റെ പ്രസ്താവന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്. സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ…

Read More

ഭാരത് വിവാദത്തില്‍ പ്രതികരണവുമായി  രാഹുല്‍ ഗാന്ധി.

ന്യൂഡൽഹി:ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഭാരത് എന്നാക്കിയാല്‍ ബുദ്ധിശൂന്യമായ കളി സര്‍ക്കാര്‍ നിര്‍ത്തിക്കൊള്ളുമെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാരത് പ്രയോഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി  പ്രതികരിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാരത്…

Read More

ഉദയഗിരി സ്റ്റാലിന്റെ വിവാദ പരാമർശം ; പ്രതികരണമായി നരേന്ദ്രമോഡിയും ഉദ്ധവ് താക്കയും .

ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ വിവാദത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു.ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉദയനിധിയുടെ പരാമര്‍ശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധര്‍മ്മത്തെ അപമാനിക്കും വിധമുള്ള പരാമര്‍ശങ്ങള്‍ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ അടിസ്ഥാനം സനാതന ധര്‍മ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ്…

Read More

ഇന്ത്യയുടെ പേര് മാറ്റാൻ നീക്കം;വിമർശനവുമായി കോൺഗ്രസ് .

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന.ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ്…

Read More

പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയ കാശ്മീർ എംപിക്കെതിരെ സുപ്രീംകോടതി; സത്യവാങ്മൂലം സമർപ്പിക്കാനും  നിർദേശം.

ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറൻസ് നേതാവും ബാരാമുള്ള എം.പിയുമായ മുഹമ്മദ് അക്ബര്‍ ലോണിനോട് ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.2018ല്‍ ജമ്മുകാശ്മീര്‍ നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ മുഹമ്മദ് അക്ബര്‍ ലോണ്‍ അതിനെതിരെ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. എം.പിയുടെ പാക് അനുകൂല നിലപാടുകള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം തുറന്നുകാട്ടി. നിയമസഭയില്‍ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ ലോണ്‍ മാപ്പു പറയണമെന്ന്…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മല്ലികാർജുൻഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി.

ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാല്‍.താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ എത്തിയ ഖര്‍ഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ…

Read More

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോ ബൈഡൻ രണ്ടുദിവസം മുന്നേ ഇന്ത്യയിൽ എത്തും.

ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം ഒമ്ബതിനും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴിന് വ്യാഴാഴ്ച ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.യുക്രയ്ൻ യുദ്ധമടക്കം ആഗോള വിഷയങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക, കാനഡ, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും കൂടിച്ചേര്‍ന്നതാണ് ജി20 കൂട്ടായ്മ. സെപ്റ്റംബര്‍ എട്ടിനാണ് മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുക. ഉച്ചകോടിയില്‍ ഊര്‍ജ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

മാപ്പ് വിവാദം ; രൂക്ഷ പ്രതിഷേധവുമായി കോൺഗ്രസ് .

ഡൽഹി:ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി .താന്‍ വര്‍ഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ഇന്ത്യ ചൈനയ്‌ക്കെതിരെ കര്‍ശന നിലപാട് എടുക്കണം എന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവര്‍ക്ക് സ്റ്റേപിള്‍ഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു…

Read More