ജമ്മു :കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിത്താവളമായി ഉപയോഗിച്ച ഗുഹയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഒളിത്താവളത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. വാർത്താ ഏജൻസിയായ എഎൻഐ എക്സിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ രജൗരി പ്രദേശത്തെ വനമേഖലയിൽ നിന്നുള്ളതാണ്. ഇത്തരം ഒളിത്താവളങ്ങൾ കണ്ടെത്തുക താരതമ്യേന ബുദ്ധിമുട്ടാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന രണ്ട് ദിവസത്തെ ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികരും കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഏറ്റുമുട്ടലിൽ നടത്തുന്ന തീവ്രവാദികൾ വനമേഖലയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അധിക സുരക്ഷാ സേനയെ ഉൾപ്പെടുത്തുകയും പ്രദേശം വളയുകയും ചെയ്തിരുന്നു. എന്നാൽ ധർമ്മസാൽ ബെൽറ്റിലെ ബാജിമാൽ മേഖലയിൽ വ്യാഴാഴ്ച രാവിലെയോടെ വീണ്ടും വെടിവയ്പ്പ് ഉണ്ടായി. ആ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ടി ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് നാല് സൈനികർ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട ഭീകരരിൽ ചിലർ പാകിസ്ഥാൻ സൈന്യത്തിൽ നിന്നുള്ളവരാകാമെന്ന് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരരിൽ ചിലർ വിരമിച്ച സൈനികരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.”ഇവിടെ പ്രാദേശിക റിക്രൂട്ട്‌മെന്റുകൾ നടത്താൻ കഴിയാത്തതിനാൽ വിദേശ ഭീകരരെ ജമ്മു-കശ്മീരിൽ കൊണ്ടുവരാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. സുരക്ഷാസേന ഈ വിദേശ ഭീകരരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്.”- കരസേനാ കമാൻഡർ കൂട്ടിച്ചേർത്തു.”കാശ്മീരിലേക്കുള്ള യാത്രാമാർഗ്ഗമാണ് രജൗരി, മഞ്ഞുകാലത്ത് കശ്മീരിലെ പർവതപാതകൾ അടഞ്ഞുകിടക്കുന്നതിനാൽ അടുത്ത ഭൂപ്രദേശമായ രജൗരിയിലേക്ക് ഇവരുടെ ശ്രദ്ധ മാറുന്നു.”- ജമ്മു കശ്മീർ പോലീസ് മുൻ ഡയറക്ടർ ജനറലായ എസ്പി വൈദിനെ ഉദ്ധരിച്ച് ഒരു റിപ്പോർട്ടിൽ പറയുന്നു.കലകോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാന്‍ ഭീകരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ മേഖലകളില്‍ പരിശീലനം നേടിയ ക്വാറി എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ധാന്‍ഗ്രി, കാണ്ടി ഇരട്ട ആക്രമണങ്ങളുടെ സൂത്രധാരന്‍ ക്വാറിയാണെന്നാണ് വിവരം.ഇയാള്‍ ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന നേതാവായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാൾ രജൗരി-പൂഞ്ച് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം.
രജൗരിഏറ്റുമുട്ടൽ ;സൈന്യം വെടിവെച്ച് വീഴ്ത്തിയത് പാക്കിസ്ഥാൻ ഭീകരനെ .

