ഇന്ത്യൻ മെഡിക്കൽ  ലോഗോയിൽ മാറ്റം ; അശോക സ്തംഭത്തിന് പകരം ധന്വന്തരി മൂർത്തി .

ഇന്ത്യൻ മെഡിക്കൽ  ലോഗോയിൽ മാറ്റം ; അശോക സ്തംഭത്തിന് പകരം ധന്വന്തരി മൂർത്തി . ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോയില്‍ മാറ്റം വരുത്തി കേന്ദ്രം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു.ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ മാറ്റം സംബന്ധിച്ച്‌ മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കല്‍…

Read More

ഡോ .ഗോപിനാഥ് രവീന്ദ്രൻ പുറത്ത് ;വിധി ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെത് .

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം…

Read More

മണിപ്പൂരിൽ ഭീകരർ ആയുധം വെച്ച് കീഴടങ്ങി;സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ്  കീഴടങ്ങിയത്.

ഇംഫാല്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ആയുധം താഴെവച്ച്‌ കീഴടങ്ങി മെയ്‌തേയ് വിമതര്‍ . മണിപ്പൂരിലെ പ്രധാന സായുധ വിമത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടാണ് സര്‍ക്കാരുമായി സമാധാന കരാര്‍ ഒപ്പുവച്ചത് . കരാറില്‍ ഒപ്പുവച്ചശേഷം സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ ആയുധങ്ങള്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.സായുധ സംഘം അക്രമം ഉപേക്ഷിച്ച്‌ സമാധാന കരാറില്‍ ഒപ്പിട്ടത് ചരിത്രപരമായ നാഴികക്കല്ലാണെന്ന്…

Read More

പന്നുവിനെതിരെ കൊട്ടേഷൻ;ഇന്ത്യൻ വംശജനെതിരെ കേസ്.

ന്യൂയോർക്ക്:ഗുർപത്വതന്ത് സിംഗ് പന്നുവിനെതിരെ വധശ്രമം  കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്കെതിരെ(52) യു എസ് കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പാണ് നിയമ നടപടിയെടുക്കുന്നത്.  പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം. “ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉൾപ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരൻ, ഇന്ത്യൻ വംശജനും യുഎസ്…

Read More

സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റ് കാശ്മീർ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു.

ശ്രീനഗർ:മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് ശ്രീനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രതിഷേധം . വിദ്യാർത്ഥി പ ഷെയർ ചെയ്ത പോസ്റ്റിലാണ് പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസെടുത്തു. സമൂ​ഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നഗരത്തിലെ നൈജീൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ രണ്ട് ഗേറ്റുകളും വിദ്യാർത്ഥികൾ തടഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.  സോഷ്യൽ മീഡിയയിൽ പോസ്റ്റ്…

Read More

തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരിച്ചു കിട്ടി;കൊല്ലത്തുനിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം : കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കണ്ടെത്തി.18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് ഇതോടെ വിരാമാകുന്നത്. കൊല്ലം ആശ്രമം മൈതാനത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കുട്ടിയെ കിട്ടിയത്.. കുട്ടിയെ കൊല്ലം ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് സംഘം എത്തിയത്. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക്…

Read More

ഇസ്രായേൽ ഹമാസ് വെടി നിർത്തൽ നീട്ടി.

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ ധാരണ.ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗസ്സയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി നീട്ടുന്നത്. വെടിനിര്‍ത്തല്‍ നീട്ടാനുള്ള ധാരണയെ, ‘യുദ്ധത്തിന്റെ ഇരുട്ടിന്റെ നടുവില്‍ പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു വെളിച്ചം’ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്വിശേഷിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന്…

Read More

പൗരത്വഭേദഗതി നിയമം മാർച്ചിൽ .

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാര്‍ച്ച്‌ 30-നകം പൂര്‍ത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര.പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശിലെ മതപീഡനത്തില്‍ നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന സമൂഹമാണ് മറ്റുവ. ഇവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. 2019-ല്‍ ബില്‍ ഇരുസഭകളിലും പാസാക്കി….

Read More

ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്രസഭയിൽ സഹസ്ഥാപകന്റെ മകൻ.

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ സഹസ്ഥാപകന്റെ മകൻ ഭീകര സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു .ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്,യുഎന്നില്‍(നവംബര് 20 തിങ്കളാഴ്ച) ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ രൂപം) ഹമാസിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്, 90-കളുടെ അവസാനത്തില്‍ തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞു, നിരവധി ഹമാസിന്റെ ഭീകരാക്രമണങ്ങള്‍ തുറന്നുകാട്ടാനും തടയാനും ഇസ്രായേലിന്റെ സുരക്ഷാ സേവനങ്ങളുമായി രഹസ്യമായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം തന്റെജീവിതം…

Read More

വെസ്റ്റ്ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ഇസ്രയേൽ ചാരന്മാരെ ഹമാസ് വധിച്ചു.

ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണിൽ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. തുൽക്കറെം അഭയാർത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികൾ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബർ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടർന്ന് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. 31 കാരനായ…

Read More