പൂഞ്ച് ഭീകരാക്രമണം മരണം അഞ്ചായി .

ശ്രീനഗർ:ജമ്മു കശ്മീരിലെ  പൂഞ്ച്  ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽഅഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത…

Read Full News

പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കല്‍സ് ബില്‍ പാസായി ;പത്ര സ്ഥാപനങ്ങളിലും സർക്കാറിന് നിയന്ത്രണം.

ന്യൂഡല്‍ഹി: പ്രസ് രജിസ്ട്രാര്‍ ജനറല്‍ അയ‌യ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തില്‍ കയറി രേഖകള്‍ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കല്‍സ് ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്. ഇതിനൊപ്പം മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്.ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്ബേ പിരിഞ്ഞു….

Read Full News

ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി;പാസായത് ദേശ സുരക്ഷയ്ക്ക് പ്രാധാന്യമുള്ള നിയമം.

ന്യൂഡല്‍ഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി.കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകാരം നല്‍കിയ ബില്‍, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്‌ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാറിന് അധികാരം നല്‍കുന്നതായി വ്യവസ്ഥയുണ്ട്. പൊതുജന താല്‍പര്യാര്‍ഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയില്ല. കൊളോണിയല്‍ കാലത്തെ…

Read Full News

ഇനി ഫ്രാൻസിലേക്കുള്ള കുടിയേറ്റം കടുപ്പമേറും.

പാരിസ്:വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ഫ്രാന്‍സിലേക്ക് പറക്കുക അത്ര എളുപ്പമാകില്ല. കടുത്ത ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച് സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി.ഭവന സഹായം, കുടുംബ അലവന്‍സുകള്‍ തുടങ്ങി രാജ്യത്തിന്റെ സബ്സിഡികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കായി കര്‍ശനമായ നിയന്ത്രണങ്ങളുമായാണ് പുതിയ ബില്‍ എത്തിയിരിക്കുന്നത്.“ഇന്ന്, കർശനമായ നടപടികൾ ആവശ്യമാണ്,” ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അധോസഭയിലെ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. “സെൻട്രൽ പാരീസിൽ നിങ്ങളുടെ മൂക്ക് പിടിക്കുന്നതിലൂടെയല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഫ്രഞ്ചുകാരുടെ പ്രശ്നങ്ങൾ…

Read Full News

സ്റ്റാലിന് തിരിച്ചടി; കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം  തടവ്

ചെന്നൈ: അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎ‍ല്‍എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.പൊന്മുടിക്കെതിരായ…

Read Full News

ഡൊണാള്‍ഡ് ട്രംപിന് വിലക്ക്; പുകഞ്ഞ് അമേരിക്കൻ രാഷ്ട്രീയം .

ന്യുയോര്‍ക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു”പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി..യുസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപ് പ്രചാരണത്തിന്റെ വക്താവായ സ്റ്റീവൻ ച്യൂങ്, വിധിയെ “തികച്ചും പിഴവുള്ളതാണ്” എന്ന് വിളിക്കുകയും…

Read Full News

രാഹുലിനെ കൈവിട്ട് ഇന്ത്യ സഖ്യം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുൻ ഖാര്‍ഗ.

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെ നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാര്‍ഗെ പറഞ്ഞു. ‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ സംസാരിച്ചിട്ട് എന്ത്…

Read Full News

ഗ്യാൻവാ പി;മസ്ജിദ് കമ്മിറ്റിയുടെ ഹരജിത്തള്ളി.

ഗ്യാൻവാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991-ൽ ഹിന്ദു ആരാധകർക്കെതിരെ വാരാണസി കോടതിയിൽ രണ്ട് സിവിൽ കേസുകളുടെ ഹർജികളും 2021 ലെ ഐഎസ്ഐ സർവേ ഉത്തരവിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികളും കോടതി തള്ളി.1991 മുതലുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു….

Read Full News

ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു .

കറാച്ചി :പാകിസ്താനില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത് .ആഗോള ഭീകരൻ ഹാഫിസ് സയീദുമായി വളരെ അടുപ്പമുള്ളയാളായിരുന്നുഹബീബുള്ള. അതുകൊണ്ട് തന്നെ ഹബീബുള്ളയുടെ കൊലപാതകം സയീദിന് ലഭിച്ച വലിയ പ്രഹരമായി കണക്കാക്കപ്പെടുന്നു. ഹബീബുള്ളയെ ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഖ്തൂണ്‍ഖ്‌വ പ്രവിശ്യയില്‍ വച്ചാണ് കൊലപാതകം . ഹബീബുള്ള പാകിസ്താനിലെ നിരവധി യുവാക്കളെ തീവ്രവാദികളാക്കാൻ പ്രേരിപ്പിക്കുകയും…

Read Full News

ഉത്തര കൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈൽ;  അമേരിക്കയ്ക്ക് ഭീഷണിയെന്ന് ജപ്പാൻ .

ടോക്കിയോ:തിങ്കളാഴ്ച ഉത്തരകൊറിയ പരീക്ഷിച്ച മിസൈൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ക്ലാസിൽ പെടുന്നതാണെന്ന് ജപ്പാന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. “ഇത്തവണ വിക്ഷേപിച്ച ഐസിബിഎം-ക്ലാസ് ബാലിസ്റ്റിക് മിസൈലിന്, വാർഹെഡിന്റെ ഭാരം അനുസരിച്ച് പാതയെ അടിസ്ഥാനമാക്കി കണക്കാക്കിയാൽ, 15,000 കിലോമീറ്ററിലധികം (9,320 മൈൽ) പറക്കാൻ കഴിയും. ഈ സാഹചര്യത്തിൽ യുഎസിലെ മുഴുവൻ പ്രദേശവും പരിധിക്കുള്ളിലായിരിക്കും,” പ്രതിരോധ പാർലമെന്ററി ഉപമന്ത്രി ഷിൻഗോ മിയാകെ പറഞ്ഞു. മിസൈൽ ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) പറന്നതായി തോന്നുന്നു, പരമാവധി 6,000 കിലോമീറ്ററിലധികം (3,720 മൈൽ)…

Read Full News