സുഡാനിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടു.

സുഡാൻ: നഗരത്തിന്റെ തെക്കൻ ഭാഗത്ത് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 20 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം കാർട്ടൂമിലെ നിവാസികൾ പീരങ്കികളുടെയും റോക്കറ്റുകളുടെയും ആക്രമണത്തിൽ ഞായറാഴ്ച ഉണർന്നു, സുഡാനീസ് പ്രവർത്തകർ. അയൽപക്കത്തെ പ്രതിരോധ സമിതിയുടെ പ്രസ്താവന പ്രകാരം, തെക്കൻ കാർട്ടൂമിലെ “വിമാന ബോംബാക്രമണത്തിൽ നിന്നുള്ള മരണസംഖ്യ 20 സിവിലിയൻ മരണങ്ങളായി ഉയർന്നു. ജനാധിപത്യ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കുകയും സൈന്യവും അർദ്ധസൈനിക പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ സഹായം നൽകുകയും ചെയ്തിരുന്ന നിരവധി സന്നദ്ധ സംഘങ്ങളിൽ…

Read Full News

സിംഗപ്പൂർ പ്രസിഡണ്ടായി ഇന്ത്യൻ വംശജനെ തിരഞ്ഞെടുത്തു

.സിംഗപൂര്‍ : ഇന്ത്യന്‍ വംശജനായ സാമ്ബത്തിക വിദഗ്ധനും മുന്‍ മുതിര്‍ന്ന മന്ത്രിയുമായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി.2011 ന് ശേഷം രാജ്യത്ത് ആദ്യമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തര്‍മന്‍ ഷണ്‍മുഖരത്നം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി.അറുപത്തിയാറുകാരനായ തര്‍മന്‍ ഷണ്‍മുഖരത്‌നം 2011 മുതല്‍ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001ലാണ് രാഷ്‌ട്രീയത്തില്‍ വന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുളള അദ്ദേഹം മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.സെല്ലപ്പന്‍ രാമനാഥനും ചെങ്ങറ വീട്ടില്‍ ദേവന്‍ നായര്‍ക്കും ശേഷം സിംഗപ്പൂരിന്റെ മൂന്നാമത്തെ…

Read Full News

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ പട്ടാള അട്ടിമറി.

55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്.64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഗാംബോയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി. സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു. എവിടെയാണ് പ്രസിഡന്റിനെ തടവിലാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച…

Read Full News

പുട്ടിനെ വെല്ലുവിളിച്ച പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു.

മോസ്കോ:വാഗ്‍നര്‍ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന് വാഗണർ ഗ്രൂപ്പ് അന്ത്യാഞ്ജലി നൽകി. സര്‍ക്കാര്‍ സാന്നിദ്ധ്യമോ ബഹുമതികളോ കിട്ടാതെയാണ് മൃതദേഹം സംസ്കരിച്ചത്. പ്രിഗോഷിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. മാധ്യമങ്ങള്‍ക്കും സംസ്കാര ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല. അധികൃതര്‍ മുൻപേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകര്‍ന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണ് മരിച്ചത് പ്രിഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവര്‍…

Read Full News

ഡെൻമാർക്കിൽ പുതിയ നിയമം ;ഖുറാൻ അടക്കമുള്ള മത ഗ്രന്ഥങ്ങൾ കത്തിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.

കോപ്പന്‍ഹേഗ്: ഡെൻമാര്‍ക്കില്‍ പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിക്കുന്നത് ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം.ഇതിനായി ബില്‍ അവതരിപ്പിക്കാൻ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ ബില്‍ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡാനിഷ് സര്‍ക്കാരിന്‍റെ നീക്കം. മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്തുക്കളുടെ ശരിയായ രീതിയിലല്ലാത്ത കൈകാര്യം ചെയ്യലുകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നാണ് ഡെന്‍മാര്‍ക്ക് നിയമ വിഭാഗ മന്ത്രി പീറ്റര്‍ഹമ്മല്‍ഗാര്‍ഡ് മാധ്യമങ്ങളോട് വിശദമാക്കിയത്. നിയമം…

Read Full News

അമേരിക്കയില്‍ വീണ്ടും വംശീയ വെറിയെ തുടര്‍ന്നുള്ള വെടിവയ്പ്പ്. മൂന്ന് മരണം.

അക്രമണത്തില്‍ മൂന്ന് കറുത്ത വര്‍ഗക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടു.ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ടെത്തിയ അക്രമി വെടിയുതിര്‍ത്തത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. 20-കാരനായ അക്രമി പിന്നീട് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു അക്രമം. മാസ്‌കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചാണ് കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രാദേശിക യൂണിവേഴ്‌സിറ്റിയായ എഡ്വേര്‍ഡ് വാട്ടേഴ്സ് യൂണിവേഴ്സിറ്റിയില്‍ അക്രമി എത്തിയത്. ഇവിടെ നിന്ന് ഡോളര്‍ ജനറല്‍ സ്‌റ്റോറിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.20 വയസ്സുള്ള ഷൂട്ടർ ഒരു ഗ്ലോക്ക് കൈത്തോക്കും AR-15 സെമി-ഓട്ടോമാറ്റിക്…

Read Full News

സേനയെ പിൻവലിക്കും; മോദി – ഷിജിൻ പിംഗ് .

ജൊഹാനസ്ബര്‍ഗ്: കിഴക്കൻ ലഡാക്കിലെ സേനാപിന്മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി- ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ധാരണയായി.ബ്രിക്സ് സമ്മേളനത്തിനിടെ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. അതിര്‍ത്തിയിലെ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇരു രാഷ്ട്രത്തലവന്മാരും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതും അതിര്‍ത്തി രേഖകള്‍ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിപറഞ്ഞു.

Read Full News

വാഗ്നർ കൊല്ലപ്പെട്ടു; മരിച്ചത് പുട്ടിനെ വെല്ലുവിളിച്ച പട്ടാള മേധാവി .

മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നര്‍ സംഘത്തിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രഗോഷിൻ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടെയുണ്ടായിരുന്ന ഒമ്ബത് പേരും കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.*മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.*തകർന്ന എംബ്രയർ വിമാനത്തിൽ റഷ്യൻ കൂലിപ്പടയാളി മേധാവി യെവ്ജെനി പ്രിഗോസിനും വാഗ്നർ ചീഫ് കമാൻഡർ ദിമിത്രി ഉറ്റ്കിനും ഉണ്ടായിരുന്നുവെന്ന് റഷ്യൻ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു.*വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായി റഷ്യയുടെ…

Read Full News

തഹാവൂർ റാണയുടെ കൈമാറ്റം വൈകും.

വാഷിംഗ്‌ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവ് യുഎസ് കോടതി സ്റ്റേചെയ്തു.അപ്പീല്‍ കോടതിയിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ നിലനില്‍ക്കുക. കാലിഫോര്‍ണിയയിലെ ജില്ല കോടതി വിധിക്കെതിരെ 62കാരനായ റാണ ഒമ്ബതാം സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഡിസ്ട്രിക്‌ട് ജഡ്ജി ഡെയ്ല്‍ എസ്. ഫിഷര്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. റാണയെ കൈമാറുന്നതിന് സ്റ്റേ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയാണ് ജഡ്ജിയുടെ നടപടി.

Read Full News

പുതിയ രാഷ്ട്രീയ ലക്ഷ്യവുമായി നേപ്പാൾ ജനത പാർട്ടി .

ബ കാഠ്മണ്ഡു :നേപ്പാളിലെ അതിവേഗം വളരുന്ന രാഷ്ട്രീയ പാർട്ടിയാണ് നേപ്പാൾ ജനതാ പാർട്ടി . 2008 ലെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേപ്പാളിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തത്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് ഭരണം നിലയ്ക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയത്തിലേക്ക് ഭാരതീയ ജനതാ പാർട്ടി ചുവടുവെക്കുന്നു.രാജ്യത്തിന്റെ ഹിന്ദു സ്വത്വം പുനസ്ഥാപിക്കാനും രാജ്യത്തെ വികസനം കൊണ്ടുവരാനും എന്ന മുദ്രാവാക്യവും ആയിട്ടാണ് നേപ്പാളി ജനത പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്.ബിജെപിയുടെ ചിഹ്നവും അതെ കൊടിയും ആയിട്ടാണ്…

Read Full News