ആദ്യം ബ്രിട്ടൻപിന്നെ ഇന്ത്യ ; നയം വ്യക്തമാക്കി ഋഷി സുനക്.

ലണ്ടന്‍: ബ്രിട്ടന് മുഴുവനും ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്.സെപ്റ്റംബര്‍ 9നും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന. ”സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ യുകെയ്ക്ക് മുഴുവനും ഗുണകരമാകുന്നതു മാത്രമേ അംഗീകരിക്കൂ” സുനക് ഇക്കാര്യം ഉന്നത നേതൃത്വത്തെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

Read More

66,000 യുക്രെയ്ൻ സൈനികരെ തങ്ങൾ വധിച്ചെന്ന് റഷ്യ.

കീവ്:യുക്രെയ്ൻയുദ്ധം ആരംഭിച്ചശേഷം 66,000 യുക്രെയ്ൻ സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷോയ്ഗു അവകാശപ്പെട്ടു.7600 ആയുധങ്ങളും യുക്രെയ്നു നഷ്ടമായതായി പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 159 ഹിമാര്‍സ് റോക്കറ്റുകള്‍, ആയിരത്തിലധികം ഡ്രോണുകള്‍, 13 ക്രൂസ് മിസൈലുകള്‍ എന്നിവ കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യൻ സൈന്യം തകര്‍ത്തതായും ഷോയ്ഗു കൂട്ടിച്ചേര്‍ത്തു.

Read More

പാക്കിസ്ഥാനിലെ ഖുർആൻ നിന്ദ ; വ്യക്തത വരുത്തി പഞ്ചാബ് പോലീസ് .

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച്‌ പതിനേ‌ഴോളം ദേവാലയങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ വ്യക്തത വരുത്തി പോലീസ്.ആക്രമണത്തിന് പ്രേരകമായെന്ന് പറയപ്പെടുന്ന ഖുറാൻ നശിപ്പിക്കല്‍ ആരോപണം പോലീസ് തള്ളി. വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി ഒരു യുവാവിന് നേര്‍ക്ക് ചിലര്‍ മതനിന്ദാ ആരോപണം ഉയര്‍ത്തിയതാണെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 17-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദില്‍ ജനക്കൂട്ടം ക്രിസ്ത്യൻ ദേവാലയങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും തീവച്ച്‌ നശിപ്പിച്ചത്. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ജാറൻവാല സ്വദേശിയായ രാജാ അമിര്‍ എന്ന…

Read More

പ്രത്യയശാസ്ത്രങ്ങളുടെഅടിമത്തത്തിൽ നിന്നും മുക്തരാകണം ;മാർപാപ്പ.

മംഗോളിയ :സഭയിലും ലോകത്തിലും വളര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാകാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാര്‍പാപ്പ.മംഗോളിയയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍വച്ചു നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേരുകളില്‍നിന്നു വരുന്ന ജീവപ്രവാഹത്തെ തടയുന്നതാണ് സഭയ്ക്കകത്തുള്ള പ്രത്യയശാസ്ത്രങ്ങളെന്നും അവ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. ഏകാധിപത്യങ്ങള്‍ പ്രത്യയശാസ്ത്രത്തെ അടിച്ചേല്പിക്കും. സംസ്കാരത്തെ പ്രത്യയശാസ്ത്രമായി കാണുന്പോള്‍ അത് വിഷമായി മാറും. സംസ്കാരത്തെയും പ്രത്യയശാസ്ത്രത്തെയും രണ്ടായി കാണണം. “മഹത്തായ റഷ്യ” എന്നു കഴിഞ്ഞദിവസം പറയാനിടയായ സാഹചര്യം മാര്‍പാപ്പ വിശദീകരിച്ചു. റഷ്യൻ കത്തോലിക്കാ യുവജനങ്ങളുമായി സംവദിക്കവേ…

Read More

പാക്കിസ്ഥാനിലേക്ക് യാത്ര വിലക്കി താലിബാനും .

കാബൂള്‍: പൗരന്മാരോട് പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച്‌ അഫ്ഗാനിസ്ഥാനിലെ താലീബാൻ ഭരണകൂടം.പാകിസ്താനില്‍ കഴിയുന്നവര്‍ എത്രയും വേഗം മടങ്ങിവരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കണിച്ചുകൊണ്ട് വിദേശകര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്.ഇന്ധന- വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ വൻപ്രതിഷേധമാണ് പാകിസ്താനില്‍ ഉടനീളം നടക്കുന്നത്. നിലവില്‍ പാകിസ്താനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില. സാമ്ബത്തികപ്രതിസന്ധിയില്‍ നിന്നും കരകയാറാൻ സ്വീകരിച്ച നടപടികളാണ് പാകിസ്താനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിച്ചത്.രാജ്യത്ത്…

Read More

സുഡാനിൽ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടു.

സുഡാൻ: നഗരത്തിന്റെ തെക്കൻ ഭാഗത്ത് നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 20 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം കാർട്ടൂമിലെ നിവാസികൾ പീരങ്കികളുടെയും റോക്കറ്റുകളുടെയും ആക്രമണത്തിൽ ഞായറാഴ്ച ഉണർന്നു, സുഡാനീസ് പ്രവർത്തകർ. അയൽപക്കത്തെ പ്രതിരോധ സമിതിയുടെ പ്രസ്താവന പ്രകാരം, തെക്കൻ കാർട്ടൂമിലെ “വിമാന ബോംബാക്രമണത്തിൽ നിന്നുള്ള മരണസംഖ്യ 20 സിവിലിയൻ മരണങ്ങളായി ഉയർന്നു. ജനാധിപത്യ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിക്കുകയും സൈന്യവും അർദ്ധസൈനിക പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോൾ സഹായം നൽകുകയും ചെയ്തിരുന്ന നിരവധി സന്നദ്ധ സംഘങ്ങളിൽ…

Read More

സിംഗപ്പൂർ പ്രസിഡണ്ടായി ഇന്ത്യൻ വംശജനെ തിരഞ്ഞെടുത്തു

.സിംഗപൂര്‍ : ഇന്ത്യന്‍ വംശജനായ സാമ്ബത്തിക വിദഗ്ധനും മുന്‍ മുതിര്‍ന്ന മന്ത്രിയുമായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി.2011 ന് ശേഷം രാജ്യത്ത് ആദ്യമായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തര്‍മന്‍ ഷണ്‍മുഖരത്നം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി.അറുപത്തിയാറുകാരനായ തര്‍മന്‍ ഷണ്‍മുഖരത്‌നം 2011 മുതല്‍ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001ലാണ് രാഷ്‌ട്രീയത്തില്‍ വന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുളള അദ്ദേഹം മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.സെല്ലപ്പന്‍ രാമനാഥനും ചെങ്ങറ വീട്ടില്‍ ദേവന്‍ നായര്‍ക്കും ശേഷം സിംഗപ്പൂരിന്റെ മൂന്നാമത്തെ…

Read More

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ പട്ടാള അട്ടിമറി.

55 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന പ്രസിഡന്റ് അലി ബോംഗോ ഒഡിംബ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് സൈനിക അട്ടിമറിയുണ്ടായത്.64കാരനായ പ്രസിഡന്റും കുടുംബവും തങ്ങളുടെ തടവിലാണെന്ന് സൈന്യം പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഗാംബോയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തി. സൈനികര്‍ക്കൊപ്പം ദേശീയ ഗാനം ആലപിച്ചാണ് തലസ്ഥാന നഗരമായ ലിബ്രെവില്ലെയില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തിയത്.വര്‍ഷങ്ങളായി ഈ ഭരണം അവസാനിക്കാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സൈന്യത്തിന് നന്ദി പറയുന്നെന്നും ആഹ്ലാദ പ്രകടനത്തിന് എത്തിയവര്‍ പറഞ്ഞു. എവിടെയാണ് പ്രസിഡന്റിനെ തടവിലാക്കിയിരിക്കുന്നത് എന്നത് സംബന്ധിച്ച…

Read More

പുട്ടിനെ വെല്ലുവിളിച്ച പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു.

മോസ്കോ:വാഗ്‍നര്‍ ഗ്രൂപ്പ് കൂലിപ്പടയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന് വാഗണർ ഗ്രൂപ്പ് അന്ത്യാഞ്ജലി നൽകി. സര്‍ക്കാര്‍ സാന്നിദ്ധ്യമോ ബഹുമതികളോ കിട്ടാതെയാണ് മൃതദേഹം സംസ്കരിച്ചത്. പ്രിഗോഷിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്. മാധ്യമങ്ങള്‍ക്കും സംസ്കാര ചടങ്ങില്‍ പ്രവേശനമുണ്ടായിരുന്നില്ല. അധികൃതര്‍ മുൻപേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച മോസ്കോയിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ വിമാനം തകര്‍ന്നാണ് പ്രിഗോഷിനും ഒപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടത്. ജനിതക പരീക്ഷണത്തിലൂടെയാണ് മരിച്ചത് പ്രിഗോഷിനാണെന്ന് റഷ്യ സ്ഥിരീകരിച്ചത്. വിമാനയാത്രാരേഖകളിലുണ്ടായിരുന്നവര്‍…

Read More

ഡെൻമാർക്കിൽ പുതിയ നിയമം ;ഖുറാൻ അടക്കമുള്ള മത ഗ്രന്ഥങ്ങൾ കത്തിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.

കോപ്പന്‍ഹേഗ്: ഡെൻമാര്‍ക്കില്‍ പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിക്കുന്നത് ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം.ഇതിനായി ബില്‍ അവതരിപ്പിക്കാൻ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ ബില്‍ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡാനിഷ് സര്‍ക്കാരിന്‍റെ നീക്കം. മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്തുക്കളുടെ ശരിയായ രീതിയിലല്ലാത്ത കൈകാര്യം ചെയ്യലുകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നാണ് ഡെന്‍മാര്‍ക്ക് നിയമ വിഭാഗ മന്ത്രി പീറ്റര്‍ഹമ്മല്‍ഗാര്‍ഡ് മാധ്യമങ്ങളോട് വിശദമാക്കിയത്. നിയമം…

Read More