ഹൂതികൾക്കെതിരെ കനത്ത ആക്രമണമായി യുഎസ് ;പിന്തുണയുമായി ബഹറിൻ അടക്കമുള്ള ലോക രാജ്യങ്ങളും .

യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ബോംബിംഗ്  നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.   ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പിനെതിരെയുള്ള ആദ്യത്തെ അന്താരാഷ്ട്ര ആക്രമണമാണിത്. ഒരു ഹൂതി വിമതർ രാജ്യത്തുടനീളമുള്ള ”ബോംബ് ആക്രമണം” സ്ഥിരീകരിച്ചു, തലസ്ഥാനമായ സനയിലും സാദ, ധമർ നഗരങ്ങളിലും ഹൊദൈദ ഗവർണേറ്റിലും ”അമേരിക്കൻ-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണം” നടന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ബഹ്‌റൈൻ, നെതർലൻഡ്‌സ് എന്നീ…

Read Full News

ബംഗ്ലാദേശിൽ  വീണ്ടും   ഹസീന.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന  ഞായറാഴ്ച തുടർച്ചയായി നാലാം തവണയും റെക്കോർഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി  പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളും നേടിയിരിക്കുകയാണ്. 300 സീറ്റുകളുള്ള പാർലമെൻ്റിൽ  ഹസീനയുടെ പാർട്ടി 200 സീറ്റുകാളാണ് സ്വന്തമാക്കിയത്.  “പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ  അവാമി ലീഗ് വിജയിച്ചിരിക്കുകയാണ്. ബാക്കിയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും”- തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.  1986-ന് ശേഷം എട്ടാം തവണയാണ് ഹസീന ഗോപാൽഗഞ്ച്-3 സീറ്റിൽ വിജയിച്ചത്….

Read Full News

ഇറാനില്‍ ഇരട്ട സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു.

ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. ഇറാൻറെ മുൻസൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ഐആര്‍എൻഎ റിപ്പോര്‍ട്ട് ചെയ്തു.170 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെര്‍മാനിലാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയും രണ്ടാമത്തേത് ഒരു കിലോമീറ്റര്‍ അകലെയുമാണ്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍…

Read Full News

ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വിദേശത്തുള്ള ഹമാസ് ഡെപ്യൂട്ടി നേതാവ് സാലിഹ് അൽ-അറൂരിയെ വധിച്ചു.

ഹമാസ് കമാൻഡർ സാലിഹ് അൽ അറൂരി.  ബെയ്റൂത്ത് :ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശമായ ദഹിയേയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വിദേശത്തുള്ള ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-മയദീൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന്റെ തലവന്മാർ എവിടെയായാലും അവർക്കെതിരെ നടപടിയെടുക്കാൻ താൻ മൊസാദിനോട് നിർദ്ദേശിച്ചതായി നവംബറിലെ ഒരു പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.   അതേ പത്രസമ്മേളനത്തിൽ,…

Read Full News

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി.മൂന്ന് ബോട്ടുകൾ മുക്കി .

ചെങ്കടലിൽ ഹൂതികൾക്ക് തിരിച്ചടി. ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കൻ സൈനിക ഹെലികോപ്റ്ററുകൾ മൂന്നു ബോട്ടുകൾ മുക്കി. ബോട്ടിൽ ഉണ്ടായിരുന്ന 10 ഹൂതിസായുധരെ വധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് അതിശക്തമായ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളിൽനിന്ന് ഹെലികോപ്റ്റുകൾ മേഖലയിൽ എത്തി ഹൂതികൾക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.  ഡെൻമാർക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ്…

Read Full News

കനക പ്രഭയിലേക്ക് മക്ക.

മക്കയില്‍ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റര്‍ പ്രദേശത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്.ഖനന കമ്ബനിയായ മഅദീന്റെ  നേതൃത്വത്തില്‍ 2022ല്‍ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതല്‍ സ്വര്‍ണ ഖനനം സാധ്യമാകുമെന്ന് കമ്ബനി വ്യക്തമാക്കി. തെക്കൻ ഉറൂഖ്  പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റര്‍ പ്രദേശത്ത് മൻസുറ…

Read Full News

നൈജീരിയയിൽ വീണ്ടും വംശീയ അക്രമണം.

നൈജീരിയയിൽ വീണ്ടു കൂട്ടക്കൊല . ക്രിസ്മസ് രാവിൽ ഒന്നിലധികം സ്ഥലങ്ങളിൽ വ്യാപകമായ അക്രമണങ്ങളാണ് നടത്തിയത്.നോർത്ത് സെൻട്രൽ നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ അക്രമത്തിൽ തോക്കുധാരികൾ കുറഞ്ഞത് 140 പേരെ കൊലപ്പെടുത്തി. കൂടാതെ, കുറഞ്ഞത് 221 വീടുകളെങ്കിലും കത്തിനശിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.പശ്ചിമാഫ്രിക്കൻ രാഷ്ട്രത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന യുദ്ധത്തിലെ കൂട്ടക്കൊലകളുടെ ഏറ്റവും പുതിയ റൗണ്ടാണിത്. മതേതര വാർത്താ മാധ്യമങ്ങൾ അതിനെ “കർഷക-ആട്ടിടയ പ്രതിസന്ധി”യിൽ കുറ്റപ്പെടുത്തുന്നു, എന്നാൽ ആക്രമണങ്ങൾ സാധാരണയായി മുസ്ലീം…

Read Full News

ചൈനയിൽ റെക്കോഡ് തണുപ്പ് ; 1951 ന് ശേഷമുള്ള കടുത്ത മഞ്ഞ് വീഴ്ച.

ബീജിങ്ങ് : തണുത്ത് മരവിച്ച് ചൈന. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.1951-ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശെെത്യം ചെെന കണ്ടത്. ബീജിംഗിൽ മഞ്ഞു കൊടുങ്കാറ്റും മൂലം താപനില മൈനസിലേക്ക് താണു. ജനജീവിതം ദുസ്സഹമാക്കിയ ശൈത്യകാലമായിരുന്നു അന്നത്തേത്. ആ ശൈത്യകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച മുതൽ ചൈനയുടെ വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിൽ റെക്കോർഡ് തണുപ്പാണ് അനുഭവപ്പെടുന്നത്.ആർട്ടിക്കിൽ നിന്ന് വരുന്ന തണുത്ത…

Read Full News

ഇറാന്റെ ആക്രമണത്തിന് യുഎസ് തിരിച്ചടി ;യുദ്ധഭീതിയിൽ പശ്ചിമേഷ്യ.

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്ബരകള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും സിവിലിയന്മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖ് അധികൃതര്‍ പറഞ്ഞു. നേരത്തേ ഇര്‍ബിലില്‍ യു.എസ് എയര്‍ബേസില്‍ ഇറാൻ അനുകൂല സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു യു.എസ് ഉദ്യോഗസ്ഥര്‍ക്ക്…

Read Full News

ലഷ്കർ ഈ തോയ്ബ റിക്രൂട്ടറെ പാക്കിസ്ഥാനിൽ വച്ച് അജ്ഞാതർ കൊലപ്പെടുത്തി.

ഇസ്ലാമാബാദ് :കുപ്രസിദ്ധ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനും റിക്രൂട്ടറുമായ അബ്ദുല്ല ഷഹീൻ പാക്കിസ്ഥാനിലെ കസൂരിൽ ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു ‘അജ്ഞാത’ വാഹനം ഷഹീനെ ഇടിച്ചു എന്നാണ് വാർത്ത.ഇന്ത്യ വിരുദ്ധരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയിലെ ഒന്നായി ഇത് കണക്കാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ 20-ലധികം ഉന്നത ഭീകരർ സമാനമായ വിധി നേരിട്ടു. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുൻനിര പരിശീലകനായിരുന്നു അബ്ദുല്ല ഷഹീൻ . ഭീകരസംഘത്തില്‍ ജിഹാദി ഗുരു എന്നാണ് അബ്ദുല്ല ഷഹീൻ അറിയപ്പെട്ടിരുന്നത് . ഇന്ത്യയില്‍ നടന്ന പന്ത്രണ്ടോളം…

Read Full News