നിജ്ജാറിന്റെ കൊലപാതകം തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ ; അതിനുശേഷം സഹകരണം.

ന്യൂഡൽഹി:മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേര്‍ന്നു. കാനഡയിലെ ഇന്ത്യൻപ്രവാസികളുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍…

Read Full News

റിപ്പബ്ലിക് 2024 ; മുഖ്യ അതിഥി ജോ ബൈഡൻ .

ന്യൂഡല്‍ഹി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2024ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തി.ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്,…

Read Full News

ഖലിസ്ഥാൻ വാദത്തിനെതിരെ ഒന്നിക്കണം;എം എസ് ബിട്ട.

ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാനുമായ എം.എസ് ബിട്ട.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച്‌ നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു. ‘ഇന്ത്യയെ തകര്‍ക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവണ്‍മെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ…

Read Full News

ലോകസഭയിലും രാജ്യസഭയിലുംഇനി 33% സ്ത്രീകൾ;ബിൽപാർലമെന്റിൽ അവതരിപ്പിച്ചു.

ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ അവതരിപ്പിച്ചു .ലോകസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ‍‍.പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു. നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.കോണ്ഗ്രസിന്റെ…

Read Full News

കാനഡയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ ;കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.

ഡല്‍ഹി: കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ.ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ, സമാനമായ നിലയില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് തിരിച്ചടിച്ചത്. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് അഞ്ചുദിവസത്തിനകം നാടുവിടാനും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര…

Read Full News

നിജ്ജറിന്റെ കൊലപാതകം ;കാനഡയെ തള്ളി ഇന്ത്യ.

ഡല്‍ഹി: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സര്‍ക്കാരിന്റെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍.ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. “കനേഡിയൻ പ്രധാനമന്ത്രിയും അവരുടെ വിദേശകാര്യ മന്ത്രിയും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന ഞങ്ങള്‍ കാണുകയും നിരസിക്കുകയും ചെയ്‌തു. കാനഡയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്,” വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയില് പറഞ്ഞു.

Read Full News

പാർലമെൻററി കാര്യമിതികൾ പുനസംഘടിപ്പിച്ചു ;രാഹുൽ പ്രതിരോധ സമിതിയിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിവിധ പാര്‍ലമെന്‍ററികാര്യ സമിതികള്‍ പുനഃസംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍ ഗാന്ധിയെ നിലനിര്‍ത്തി. ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് തുടരും. ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം എന്നീ ആറു സുപ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം ബിജെപിയും സഖ്യകക്ഷികളും പങ്കിട്ടെടുത്തു. ഈ മാസം 13 മുതലാണ് പുതിയ സമിതി നിലവില്‍ വന്നിരിക്കുന്നത്. വാണിജ്യകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ്…

Read Full News

ഇന്ത്യ സഖ്യത്തിൽ സിപിഎം പ്രതിനിധി ഇല്ല;സഹകരണം മാത്രം.

ന്യൂഡൽഹി:ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടായേക്കില്ല. സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്നുമാണ് ഭൂരിപക്ഷ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു. പാര്‍ട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഐഎം പ്രതികരണം. സമിതിയില്‍ അംഗമാവേണ്ടതില്ല എന്നാണ് പാര്‍ട്ടി യോഗത്തിന് ശേഷം സിപിഐഎം എത്തിയിരിക്കുന്ന നിലപാട്. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി),…

Read Full News

ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ ; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ

ഡല്‍ഹി: രാജ്യത്തിൻറെ പേര് മാറ്റല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ രൂപീകരിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം.‘ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ…

Read Full News

‘ഇന്ത്യയുടെ’ മാധ്യമ ബഹിഷ്കരണം; ലിസ്റ്റ് പുറത്തു വിട്ടു.

ന്യൂഡൽഹി:    പ്രതിപക്ഷ ഐക്യ സഖ്യം ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു.ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു. രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ അവതാരകരാണ്.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വ‍ര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ്…

Read Full News