ഇന്ത്യാവിരുദ്ധൻ  മുയിസുവിന്റെ പാര്‍ട്ടിക്ക് മാലദ്വീപ് തിരിഞ്ഞെടുപ്പില്‍ വൻഭൂരിപക്ഷം.

മാലദ്വീപില് നടന്ന നിർണായക പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ 60-ലധികം സീറ്റുകള്‍ നേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപിള്സ് നാഷണല് കോണ്ഗ്രസ് പാർട്ടി (പി.എന്.സി).ചൈനീസ് അനുകൂല നിലപാടുകള്‍ വക്തമാക്കിയിട്ടുള്ള നേതാവാണ് മുഹമ്മദ് മുയിസു. പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച്‌, 93 അംഗ സഭയിലേക്കുള്ള 67 സീറ്റുകളിലും പിഎൻസി വിജയിച്ചെന്നാണ് വിവരം. മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളിലും പിഎൻസി വിജയിച്ചപ്പോള്‍, ഇന്ത്യൻ അനുകൂല നിലപാട് എടുത്ത മുഖ്യപ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. 10 സീറ്റുകളില്‍ സ്വതന്ത്ര…

Read Full News

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ആത്മവിശ്വാസമില്ലാത്തതിനാൽ: ജെ.പി നദ്ദ.

ബത്തേരി: സ്വന്തം മണ്ഡലമായ അമേഠിയിൽ മത്സരിച്ചാൽ തോൽക്കുമെന്നറിയുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ ആത്മവിശ്വാസമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും ബത്തേരിയിൽ നടന്ന റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുമായി രാഹുൽഗാന്ധി സഖ്യം ചേർന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ദേശവിരുദ്ധരുമായാണ് രാഹുലും പാർട്ടിയും സഖ്യം ചേരുന്നത്. രാജ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിക്കാത്തയാളാണ് വയനാട് എംപി. നാഷണൽ ഹെറാൾഡ്…

Read Full News

ഇന്ത്യൻ സിവിൽ സർവീസ് റിസൾട്ട് പ്രഖ്യാപിച്ചു.നാലാം റാങ്ക് മലയാളിക്ക് .

ന്യുഡൽഹി :യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2023-ലെ സിവിൽ സർവീസ് പരീക്ഷയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫലം പ്രഖ്യാപിച്ചു. അഭിമാനകരമായ പരീക്ഷയുടെ ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവ നേടിയപ്പോൾ അനിമേഷ് പ്രധാൻ, ഡോനുരു അനന്യ റെഡ്ഡി, പികെ സിദ്ധാർത്ഥ് രാംകുമാർ, റുഹാനി എന്നിവർ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനാർത്ഥികളിൽ ഇടം നേടി.കൂടാതെ, സൃഷ്ടി ദബാസ്, അൻമോൽ റാത്തോഡ്, ആശിഷ് കുമാർ, നൗഷീൻ, ആശിഹ്വരയം പ്രജാപതി എന്നിവരും ആദ്യ 10 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളിയായ സിദ്ധാർഥ് രാംകുമാറിനാണ്…

Read Full News

കെജ്രിവാളിൻ്റെ ഹരജി തള്ളി;അറസ്റ്റ് നിയമപരം എന്ന് ഹൈക്കോടതി .

ന്യൂഡൽഹി :മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമർപ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കെജ്രിവാള്‍ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും പറഞ്ഞു. വിചാരണ കോടതിയുടെ അധികാരങ്ങളില്‍ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

Read Full News

ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു.

ന്യൂഡൽഹി :ബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് കൈമാറി.ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ് നീക്കം. അടുത്തയാഴ്ച മുതല്‍, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങള്‍. കളക്ടീവ് ന്യൂസ് റൂം കമ്ബനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി സർക്കാരിന് അപേക്ഷ നല്‍കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ…

Read Full News

കള്ളപ്പണം വെളുപ്പിക്കൽ; 36 കോടി കണ്ടുകെട്ടി.

മുംബൈ:ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ പ്രമോട്ടർമാരായ രാകേഷിൻ്റെയും സാരംഗ് വാധവൻ്റെയും 36 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) മുംബൈ സോണൽ ഓഫീസാണ് കണ്ടുകെട്ടിയത്. ഇഡിയും മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 ൽ പിതാവും മകനും അറസ്റ്റിലായിരുന്നു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ…

Read Full News

കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി;അഗ്നിപഥ് നിർത്തലാക്കും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി അധികാരത്തിലെത്തിയാൽ, കേന്ദ്ര സർക്കാർ വകുപ്പുകളിലെ വിവിധ തലങ്ങളിൽ അനുവദിച്ചിട്ടുള്ള 30 ലക്ഷത്തോളം ഒഴിവുകൾ നികത്തുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഓരോ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ഒഴിവുകളുടെ വിശദാംശങ്ങളും ഒഴിവുകൾ നികത്തുന്നതിനുള്ള സമയക്രമവും സഹിതം തൊഴിൽ കലണ്ടർ പ്രസിദ്ധീകരിക്കുമെന്ന് പ്രകടനപത്രികയിൽ പാർട്ടി സൂചിപ്പിച്ചിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതി നിർത്തലാക്കുമെന്നും സായുധ സേനയിൽ നേരിട്ട് റിക്രൂട്ട്‌മെൻ്റിലേക്ക് പോകുമെന്നും ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2500-ൽ കൂടുതൽ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും…

Read Full News

വീണ്ടും തടവിലേക്ക്;കെജ്‌രിവാളിന് 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി.

ന്യൂഡൽഹി :മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ഡൽഹി റോസ് അവന്യൂ കോടതി വിധി പ്രസ്താവിച്ചത്. ഹാജരാക്കിയപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതൊക്കെ “രാജ്യത്തിന് നല്ലതല്ല” എന്ന് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയപ്പോൾ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.   സെന്തിൽ ബാലാജിയുടെ കേസിൽ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ വെളിച്ചത്തിൽ കൂടുതൽ റിമാൻഡ് ആവശ്യപ്പെടുന്നില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ…

Read Full News

ജ്ഞാൻവാപിയിൽ പൂജ നടത്താം; സുപ്രിം കോടതി.

ന്യൂഡല്‍ഹി: ജ്ഞാൻവാപിയിൽ ഹിന്ദുക്കള്‍ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് പ്രവേശിക്കാമെന്നും നിലവറയില്‍ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു. ജ്ഞാൻവാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്ന് പൂജകള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ്…

Read Full News

കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി .

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി. ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച്‌ ഫിക്സിംഗ്…

Read Full News