തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത്റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു.

ഹൈദരാബാദ് : തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടേയും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.ഉച്ചയ്ക്ക് 1.04 നു എല്‍.ബി. സ്‌റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടിയയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ഒമ്ബത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതിഭവന് മുന്നിലുള്ള എല്ലാ ബാരിക്കേഡുകള്‍ എടുത്തുമാറ്റാന്‍ ഇന്ന് രാവിലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രഗതിഭവന് പ്രജാഭവന്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ…

Read More

കോൺഗ്രസിന്റെ വിജയം തെലുങ്കാനയിലെ രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നു;രേവന്ത് റെഡ്ഡി.

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം തെലങ്കാനയിലെ രക്തസാക്ഷികൾക്ക് സമർപ്പിക്കുന്നതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് എ രേവന്ത് റെഡ്ഡി. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും തെലങ്കാന സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്റെ പേര് അംബേദ്കർ പ്രജാഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് പാർട്ടി ആസ്ഥാനമായ ഗാന്ധിഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. ദരിദ്രരെ സഹായിക്കാനും തെലങ്കാനയെ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കൊണ്ടുപോകാനും സർക്കാർ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള മുൻനിരക്കാരനായ…

Read More

തെലുങ്കാനയെ ഞെട്ടിച്ച് ബിജെപി സ്ഥാനാർത്ഥി .

ഹൈദരാബാദ്: കാമറെഡ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കെ വെങ്കട്ട രമണ റെഡ്ഡി നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയെയും പരാജയപ്പെടുത്തി.മത്സരം അവസാന റൗണ്ടിൽ  66444 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി കെസിആറിനെയും രേവന്തിനെയും മറികടക്കുകയായിരുന്നു. കെസിആർ 59751 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തും രേവന്ത് 54774 വോട്ടു നേടി മൂന്നാം സ്ഥാനത്തുമെത്തി. ഈ വിജയത്തോടെ തെലങ്കാനയിലെ രണ്ട് മുൻനിര പാർട്ടികളിലെ രണ്ട് പ്രമുഖരെ പരാജയപ്പെടുത്തി വെങ്കട രമണ റെഡ്ഡി ‘ താരമായി. മുഖ്യമന്ത്രി…

Read More

തെലങ്കാന തിരഞ്ഞെടുപ്പ് ;പ്രചരണത്തിന് തുടക്കമിട്ട് രാഹുലും പ്രിയങ്കയും .

തെലുങ്കാന: കോണ്‍ഗ്രസ് വിജയപ്രതീക്ഷയര്‍പ്പിക്കുന്ന തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി.മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ  വിജയഭേരി യാത്ര എന്നു പേരിട്ട ബസ് യാത്രയടക്കം വിപുലമായ പ്രചാരണ പരിപാടികളാണ് സ്റ്റേറ്റ് കോൺഗ്രസ് ആസൂത്രണംചെയ്തത്. ബുധനാഴ്ച ഉച്ചക്കുശേഷം ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ഇരുവരും ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിയത്. മുളുഗുവിലേക്ക് ഹെലികോപ്ടറിലാണ് വന്നത്. മുളുഗുവിലെ ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രത്തില്‍ രാഹുലും പ്രിയങ്കയും ദര്‍ശനം നടത്തി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇരുവരും പൂജിച്ചു. യുനസ്കോയുടെ പൈതൃകപട്ടികയിലുള്ള രാമപ്പ ക്ഷേത്രത്തിലെ അധികാരികള്‍…

Read More

വമ്പൻ വാഗ്ദാനവുമായി ബി ആർ എസ് ;വാഗ്ദാന പെരുമഴയുമായി ചന്ദ്രശേഖര റാവു .

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ആര്‍ എസ്. പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നല്‍കുമെന്ന് ബിആര്‍എസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും അരി, അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള…

Read More

വൈഎസ്‌ആര്‍ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കില്ല; ശർമിള

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ വൈ.എസ്. ശര്‍മിളയുടെ വൈഎസ്‌ആര്‍ തെലുങ്കാന പാര്‍ട്ടി.തെലുങ്കാനയിലെ 119 സീറ്റുകളിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്നു ശര്‍മിള പറഞ്ഞു. ഭരണവിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ വന്നാല്‍ ഭിന്നിച്ചാല്‍ അതിന്‍റെ നേട്ടം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനാണ്. ഭരണവിരുദ്ധ വോട്ട് ഭിന്നിച്ചാല്‍ ഞങ്ങളല്ല കുറ്റക്കാര്‍ ”-ശര്‍മിള പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. പാലയ്ര്‍ മണ്ഡലത്തിലാണ് ശര്‍മിള മത്സരിക്കുക. താൻ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നു പാര്‍ട്ടിയില്‍നിന്നു സമ്മര്‍ദമുണ്ടെന്നും…

Read More

തെലുങ്കാനയിൽ കൂടുമാറ്റം തുടരുന്നു ; ഇത്തവണ നഷ്ടം ചന്ദ്രശേഖര റാവുവിന് .

ഹൈദരാബാദ് : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് വിട്ടു.ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിആര്‍എസില്‍നിന്ന് രാജിവച്ച കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജ്മീറ രേഖയുടെ രാജി. ”12 വര്‍ഷമായി ബിആര്‍എസിനെ സേവിക്കുന്ന പ്രവര്‍ത്തകയാണ് ഞാൻ. ഞാൻ എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്കറിയാം. എന്റെ ശക്തി ഞാൻ…

Read More

രാഹുലിനെ വെല്ലുവിളിച്ച് അസറുദ്ദീൻ ഉവൈസി.

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാൻ വെല്ലുവിളിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി എം.പി.വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ”വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ(രാഹുല്‍) വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും. പക്ഷെ, ഞാൻ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്”-ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി. ഈ മാസം…

Read More

മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .

ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത…

Read More

പണി തുടങ്ങി ഉവൈസി ;മൂന്നാം മുന്നണിക്ക് സാധ്യതയെന്നുംഎ ഐ എം ഐ എം തലവൻ.

ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട് എന്ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മുന്നണി നയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് തീര്‍ച്ചയായും തോന്നുന്നു. മായാവതി, കെസിആര്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ എന്‍ ഡി…

Read More