ചൈനയിലെ കുപ്രസിദ്ധ സീരിയൽ കില്ലറുടെ വധശിക്ഷ നടപ്പിലാക്കി.

ജിയാങ്‌സി:ചൈനയുടെ കുപ്രസിദ്ധ വനിതാ സീരിയൽ കില്ലർ ലാവോ റോങ്‌സിയെ തിങ്കളാഴ്ച കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നാൻചാങ്ങിൽ വധശിക്ഷ നടപ്പാക്കി, ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ വധശിക്ഷ പൂർത്തിയാക്കിയതായി ജിയാങ്‌സി ഹൈ പീപ്പിൾസ് കോടതി പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 49 കാരിയായ സ്ത്രീക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവകാശം നൽകിയിരുന്നതായി ,ചൈന ഡെയിലി റിപ്പോർട്ട് ചെയ്തു.  1996 നും 1999 നും ഇടയിൽ കവർച്ച, കൊള്ളയടിക്കൽ,…

Read More

കൂട്ട സസ്പെൻഷൻ .നാടകീയ രംഗങ്ങളുമായി ലോകസഭ.

ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം…

Read More

വെല്ലുവിളിച്ച് ആരിഫ് ഖാൻ ;സർക്കാറിനെ ഞെട്ടിച്ച് തിരക്കേറിയ തെരുവിലൂടെ പദയാത്ര .

കോഴിക്കോട് : ഗവൺമെന്റിനെ വെല്ലുവിളിച്ച്  ഗവര്‍ണറുടെ പദയാത്ര. പ്രതിഷേധക്കാരെ വെല്ലുവിളിച്ച്‌ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്.കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാല്‍ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍…

Read More

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ എന്ന് സൂചന ; വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .

ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ്…

Read More

പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .

ഡൽഹി:പാര്‍ലമെന്‍റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്‌ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ…

Read More

രാഹുൽ ഗാന്ധിക്ക് സമൻസ് , ജനുവരി ആറിന് ഹാജരാവണം.

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് . ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ​ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി…

Read More

പോലീസ് കാവലിലുള്ള കൊലക്കേസ് പ്രതിയെ കോടതിയിൽ വെച്ച് വെടിവെച്ചുകൊന്നു.

പട്ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി.ബിഹാര്‍ പട്നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.വയറ്റിൽ മൂന്ന് വെടിയുണ്ടകളും തലയിൽ ഒരു വെടിയുണ്ടയുമടക്കം നാല് വെടിയേറ്റ അഭിഷേകിനെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. എസ്കോർട്ട് പാർട്ടി തടവുകാരനെ കോടതിയിൽ കൊണ്ടുവന്നയുടൻ ആയുധധാരികളായ…

Read More

ഹാദിയ വിഷയത്തിൽ നിർണായക തീരുമാനവുമായി ഹൈക്കോടതി .

എറണാകുളം :ഹാദിയയുടെ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ഹൈക്കോടതി.ഹാദിയയെ ഏതാനും ആഴ്ചചകളായി കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അശോകനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്. കേസ് പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാദിയ പുനര്‍വിവാഹിതയായ ശേഷം തിരുവനന്തപുരത്ത് താമസിച്ചു വരികയാണെന്നുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഹാദിയ നിയമവിരുദ്ധമായ തടങ്കലിലല്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. താൻ…

Read More

ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി അടക്കം 300 ഓളം പേർ ബിജെപിയിൽ ചേർന്നു.

ഗുവാഹത്തി: ആസാമില്‍ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഇവരിൽ മുൻ എഎഎസ്‌യു നേതാവും കോൺഗ്രസിലെ മുൻ എംപിയുമായ കിരിപ് ചലിഹയുടെ മകനുമായ ദേബ്യജ്യോതി മേധിയും ബിജെപിയിൽ ചേർന്നു.ഗുവാഹത്തിയിലെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത, മന്ത്രി പിജൂഷ് ഹസാരിക, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎഎസ്‌യു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പല…

Read More

ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; എസ്.സി.ഇ.ആര്‍.ടി സിലബസ് നിർത്തലാക്കുന്നു , ഇനി സി ബി എസ് സി.

കൊച്ചി:ലക്ഷദ്വീപില്‍ മലയാളം മീഡിയം സ്കൂളുകള്‍ നിര്‍ത്തലാക്കാൻ തീരുമാനമെടുത്ത് അഡ്മിനിസ്ട്രേഷൻ. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകളെ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്.മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്‌ഇ സിലബസ് പ്രകാരം ആയിരിക്കും. അതേസമയം മലയാളം മീഡിയം പൂര്‍ണമായും ഇല്ലാതാകുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ…

Read More