ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.

ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.ടെൽ അവീവ്:ദരജ് തുഫ ബറ്റാലിയനിലെ മൂന്ന് മുതിർന്ന ഹമാസ് പ്രവർത്തകരെ തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചു.ഇസ്രായേലി യുദ്ധവിമാനങ്ങൾഇവരുടെ താവളങ്ങളിൽ ആക്രമിക്കുകയായിരുന്നെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ ബറ്റാലിയനിലെ പ്രവർത്തകർക്ക് കാര്യമായ പങ്കുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ഹാൻഡിൽ എക്‌സിലെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “ദരജ് തുഫ ബറ്റാലിയനിലെ 3 മുതിർന്ന ഹമാസ് പ്രവർത്തകരെ ഐ ഡി എഫ് യുദ്ധവിമാനങ്ങൾ…

Read Full News

ഇസ്രായേൽ അക്രമത്തിൽ ഹമാസിന്റെ ഇൻറലിജൻസ് ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു.

ടെല്‍ അവീവ് : ഗാസ മുനമ്ബില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു .ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ബറൂദ് മുമ്ബ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും ഹമാസ് ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റില്‍ മറ്റ് റോളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും…

Read Full News

അമേരിക്കയിൽ വെടിവെപ്പ്;നിരവധി മരണം.

ലൂയിസ്‌റ്റണിൽ അക്രമി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബുധനാഴ്‌ച വൈകിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.സംശയാസ്‌പദമായ നിലയിൽ റൈഫിൾ കൈവശം വച്ചിരിക്കുന്ന പ്രതിയുടെ രണ്ട് ഫോട്ടോകൾ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു. ഇയാൾ ഒളിവിലാണെന്ന് വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പ്രതിയെന്ന് സംശയിക്കുന്ന റോബർട്ട് കാർഡ്, യുഎസ് ആർമി റിസർവിലെ തോക്കുകളുടെ പരിശീലകനാണ്.മാനസിക ബുദ്ധിമുട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. രണ്ടുതവണ വിവാഹമോചിതനും മൂന്ന് കുട്ടികളുടെ…

Read Full News

സിറിയൻ സൈനികത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

ടെൽഅവീവ് :സിറിയന്‍ സൈനികത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു.  സിറിയന്‍ ഭാഗത്തെ ഗോലാന്‍ കുന്നുകളില്‍ നിന്ന് പെട്ടെന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു. എന്നാല്‍ ഈ റോക്കറ്റുകള്‍ ഇസ്രായേലിന് കാര്യമായ…

Read Full News

ഇറാനുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല അമേരിക്ക .

  ഐക്യരാഷ്ട്രസഭയിലാണ് അമേരിക്ക നയം വ്യക്തമാക്കിയത്. എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും  ഇറാൻ പിന്തുണയുള്ള ഭീകരവാദ സംഘടന തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്.  ‘അമേരിക്ക ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം വിപുലീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാനോ അതിന്റെ…

Read Full News

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസപാത്രമായി മാറി;കനേഡിയൻ പ്രതിപക്ഷ നേതാവ്.

ട്രൂഡോ ഇന്ത്യയിൽ ‘പരിഹാസ കഥാപാത്ര’മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയിലീവ്രെ. ഇന്ത്യയുമായുള്ള  നയതന്ത്രബന്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയിൽ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പിയറിയുടെ പരാമർശം. നേപ്പാൾ മാധ്യമമായ നമസ്‌തേ റേഡിയോ ടൊറന്റോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൊയ്‌ലിവർ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.   “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജസ്റ്റിൻ ട്രൂഡോയെ പരിഹാസ കഥാപാത്രമായാണ് കണക്കാക്കുന്നത്….

Read Full News

മുസ്ലിം പള്ളി സന്ദർശിച്ച ട്രൂഡോക്കെതിരെ പ്രതിഷേധം.

മുസ്ലിം പള്ളി സന്ദർശിച്ച ട്രൂഡോക്കെതിരെ പ്രതിഷേധം. ടൊറന്റോ: മുസ്ലീം പള്ളി സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം. ഹമാസ് വിഷയത്തിൽ ട്രൂഡോയെടുത്ത നിലപാടിനെതിരെയാണ് പള്ളിയില്‍ തടിച്ചുകൂടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ‘വംശഹത്യ നിര്‍ത്തുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീ ട്രൂഡോയോട് ചോദ്യവുമായി മുന്നോട്ടെത്തി. നിങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം…

Read Full News

ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചു.

ടെൽ അവിവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ചു. ഇരുവരുടെയും കുടുംബവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ജൂഡിത്ത് തായ് റാണന്‍ (59), മകള്‍ നതാലി (17) എന്നിവരെയാണ് വെള്ളിയാഴ്‌ച ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ സേനയ്ക്ക് കൈമാറിയത്.   ഹമാസ് ഇസ്രയേൽ യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം ഹമാസ് മോചിപ്പിക്കുന്ന  ആദ്യത്തെ തടവുകാരാണ് ഇവര്‍.’ഹമാസ് ബന്ദികളാക്കിയ ശേഷം വിട്ടയച്ച രണ്ട് അമേരിക്കക്കാരുടെ കുടുംബവുമായി ഞാന്‍ സംസാരിച്ചു. അവര്‍ സുഖം പ്രാപിക്കുന്നതുവരെ സര്‍ക്കാര്‍ അവരെ പൂര്‍ണമായും…

Read Full News

ഇസ്രായേലിന്റെബോംബ് ആക്രമണത്തിൽ ഹമാസ് വനിത നേതാവ് ഉൾപ്പെടെ രണ്ട് ഉന്നതർ കൊല്ലപ്പെട്ടു.

ജെറുസലേം:തെക്കൻ ഗസ്സയിലെ പട്ടണങ്ങളിലും ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഖാൻ യൂനിസ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റാഫ അതിര്‍ത്തിയില്‍ മുതിര്‍ന്ന ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ഭൂഗര്‍ഭതാവളങ്ങളും രഹസ്യാന്വേഷണകേന്ദ്രങ്ങളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തു. ബുധനാഴ്ച ഇസ്രയേലിലേക്ക് ഹമാസും ഷെല്ലാക്രമണം നടത്തി.ഹമാസിന്റെ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് തലവൻ ജെഹാദ് ഹൈസനെയും കുടുംബത്തെയും ഇസ്രയേല്‍ വധിച്ചു. ഗസ്സ സിറ്റിയിലെ ഇയാളുടെ വീട് ബോംബിട്ട്…

Read Full News

ആശുപത്രി ആക്രമണം ;പ്രതികരിച്ച് ലോക നേതാക്കൾ .

പാരീസ്: ഗസ്സയിലെ ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ആശുപത്രികളും സിവിലിയൻമാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ”ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയൻസിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍-അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാൻസ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”-മാക്രോണ്‍ എക്‌സില്‍ കുറിച്ചു. ഇന്നലെയാണ് അല്‍-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 500ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ…

Read Full News