ഗാസയിൽ ആശുപത്രി കെട്ടിടത്തിൽ ബോംബ് ആക്രമണം; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.

ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന തീവ്രവാദി സംഘടനയുടെ മിസ്‌ഫയർ ആക്രമണമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു,ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്‍റെ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് തൊടുത്തുവിട്ട…

Read Full News

ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്നും  5000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി.

കെയ്റോ:5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് ഈജിപ്തിലെ രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തി. ഈജിപ്തില്‍ നിന്ന് 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.സീല്‍ ചെയ്ത നിലയിലാണ് വൈൻ ജാറുകള്‍ സൂക്ഷിച്ചിരുന്നത്. ഈജിപ്തിലെ അബിഡോസിലാണ് ഇത് ഉള്ളത്. വിയന്ന സര്‍വകലാശാലയിലെ പ്രശസ്ത ഗവേഷകനായ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മൻ, ഓസ്ട്രിയൻ പുരാവസ്തു ഗവേഷകരുടെ സംഘത്തിന്റെതാണ് ഈ കണ്ടെത്തല്‍. ഇവര്‍ ശവകുടീരത്തില്‍ ഖനനം നടത്തുന്നതിനിടെയാണ് വലിയ വൈൻ…

Read Full News

കിം ജോങ് ഉന്‍  സൈനിക മേധാവിയെ പിരാന  ടാങ്കില്‍ എറിഞ്ഞ് കൊന്നു.

കിം ജോങ് ഉന്‍  സൈനിക മേധാവിയെ പിരാന  ടാങ്കില്‍ എറിഞ്ഞ് കൊന്നു. പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ തന്റെ ജനറലിനെ പിരാന നിറച്ച മത്സ്യ ടാങ്കില്‍ എറിഞ്ഞ് കൊന്നതായി യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.കിംമിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതാണ് അസാധാരണമായ ഈ വധശിക്ഷയിലേക്ക് നയിച്ചതെന്നുമാണ് വാര്‍ത്ത. റിയോങ്‌സോങ്ങിലെ കിംമിന്റെ വസതിയിലാണ് ഈ ഭീമന്‍ മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്ബ് ഉത്തര കൊറിയന്‍ ജനറലിന്റെ കൈകളും ശരീരവും…

Read Full News

ക്രിക്കറ്റും  ഇനി ഒളിമ്പിക്സിൽ .

ന്യൂഡൽഹി: ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങള്‍ അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഒളിമ്ബിക്‌സ് കമ്മിറ്റി. മുംബൈയില്‍ ചേര്‍ന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നല്‍കിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്.ടി20 ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍/ ബേസ് ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസേ(സിക്‌സസ്), സ്‌ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചല്‍ ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ക്രിക്കറ്റ്, ലാക്രോസ് എന്നിവ ഒളിമ്ബിക്‌സില്‍ തിരിച്ചുവരവിനൊരുങ്ങുമ്ബോള്‍ ഫ്‌ളാഗ് ഫുട്‌ബോളും സ്‌ക്വാഷും അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. മുന്‍ ഒളിമ്ബിക് കായിക ഇനമായ ബേസ്‌ബോള്‍ 2020 ടോക്കിയോയില്‍ തിരിച്ചെത്തിയെങ്കിലും പാരീസ് ഗെയിംസില്‍ അവതരിപ്പിക്കില്ല….

Read Full News

ഗാസ ഇസ്രയേൽ കയ്യടക്കാൻ ശ്രമിക്കുന്നത് അബദ്ധം.പാലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകണം;നയം വ്യക്തമാക്കി അമേരിക്ക .

വാഷിങ്ടണ്‍: ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്.“എന്റെ വീക്ഷണത്തിൽ ഗാസയിൽ സംഭവിച്ചത് ഹമാസാണ്, ഹമാസിന്റെ തീവ്ര ഘടകങ്ങൾ എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല. ഇസ്രായേൽ വീണ്ടും ഗാസ പിടിച്ചടക്കുന്നത് തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അകത്ത് കടന്ന് പുറത്തെടുക്കുക. തീവ്രവാദികൾ — ഹിസ്ബുള്ള വടക്ക് മുകളിലാണ്, എന്നാൽ ഹമാസ് തെക്ക് — അത്യാവശ്യമായ ഒരു ആവശ്യമാണ്,” ജോബൈഡൻ പറഞ്ഞു . ഗാസയിലെ യുദ്ധനിയമങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ബിഡൻ, ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും…

Read Full News

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച്‌ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ…

Read Full News

ഇറാനിയൻചലച്ചിത്ര സംവിധായകനെയും ഭാര്യയെയും അജ്ഞാതൻ കൊലപ്പെടുത്തി.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയുഷ് മെഹർജുയിയെയും ഭാര്യയെയും അജ്ഞാതനായ വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തി. സ്റ്റേറ്റ് മീഡിയയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തു. കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ നിലയിലാണ് മുഹമ്മദീഫർ മരിച്ചത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്തുള്ള അവരുടെ വീട്ടിൽ ഒക്ടോബർ 14-ന് രാത്രി പിതാവിനെ കാണാൻ പോയപ്പോഴാണ് സംവിധായകന്റെ മകൾ മോണ മെഹർജുയി മൃതദേഹങ്ങൾ കണ്ടെത്തിയത്. അധികൃതർ അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.1970-കളില്‍…

Read Full News

സമയമാകുമ്പോൾ ഞങ്ങളും ഹമാസിനൊപ്പം ; ഹിസ്ബുള്ള .

ബയ്റൂത്ത്: ഇസ്രയേലിനെതിരായ യുദ്ധത്തില്‍, സമയമാവുമ്ബോള്‍ ഹമാസിനൊപ്പം ചേരാൻ തങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘം ഹിസ്ബുള്ള.ഹമാസ്- ഇസ്രയേല്‍ യുദ്ധം നടക്കുന്നതിനിടെ പലസ്തീൻ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച്‌ അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍…

Read Full News

ഇസ്രായേലിൽ ഞങ്ങളുടെ തുടക്കം മാത്രം , ഭൂമി മുഴുവൻ ഞങ്ങളുടെ കീഴിലാകും; മഹ്‌മൂദ് അല്‍-സഹര്‍.

റാമള്ള: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കേ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ട് ഹമാസ് സഹസ്ഥാപകനും മേധാവിയുമായ മഹ്‌മൂദ് അല്‍-സഹര്‍.ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിലാകുമെന്നും അല്‍-സഹര്‍ പറഞ്ഞു. “ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവനും, പലസ്തീനികള്‍ക്കെതിരെയും അറബികള്‍ക്കെതിരെയും സിറിയയിലും ലെബനനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്നതുപോലെയുള്ള അനീതിയും അടിച്ചമര്‍ത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിലാകും.’ – ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മഹ്‌മൂദ് അല്‍-സഹര്‍ പറഞ്ഞു

Read Full News

ഹമാസിനെതിരെയുണൈറ്റഡ് അറബ് എമിറേറ്റ്സ് .

അബുദാബി: ഇസ്രായേലി പട്ടണങ്ങള്‍ക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച്‌ യുണൈറ്റഡ് അറബ് എമിറേറ്റ്സ്.ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കിയ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.”ഇരുവശത്തുമുള്ള സിവിലിയൻമാർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ എല്ലായ്‌പ്പോഴും പൂർണ്ണ പരിരക്ഷ ഉണ്ടായിരിക്കണം, ഒരിക്കലും സംഘർഷത്തിന്റെ ലക്ഷ്യമാകരുത്,” മന്ത്രാലയം കൂട്ടിച്ചേർത്തു.ഹമാസിന്റെ ആക്രമണത്തെ അപലപിച്ചും ഇസ്രായേലിന്റെ സ്വയം പ്രതിരോധവകാശത്തെ പിന്തുണച്ചും 84 രാജ്യങ്ങളാണ് മുന്നോട്ട് വന്നതെന്ന് ഇസ്രായേല്‍…

Read Full News