രാജ്യം 78ാംസ്വാതന്ത്ര ദിനം ആഘോഷിച്ചു. ഏകീകൃത സിവിൽകോടിനെ കുറിച്ച് സൂചന.

ന്യൂഡല്‍ഹി: 78ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യമെങ്ങും ആഘോഷം.ദേശീയ പതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചും ആഘോഷത്തിന് മാറ്റ് കൂട്ടി. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി.11ാം തവണയാണ് മോദി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനായുള്ള ശക്തമായ വാദം ഉന്നയിച്ചു, നിലവിലെ സിവിൽ കോഡിനെ “വർഗീയം” എന്ന് വിശേഷിപ്പിക്കുകയും മതേതര മൂല്യങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തു. “ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി…

Read Full News

പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചു;പ്രതീക്ഷയോടെ കേരളം.

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന…

Read Full News

പ്രക്ഷുബ്ധം; വഖഫ് ബിൽ ലോകസഭയിൽ .

ന്യൂഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബില് എന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും മതത്തിനും നേരയുള്ള ആക്രമണം. മുസ്ലിം ഇതര വിഭാഗങ്ങള് എത്തുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി. രാമക്ഷേത്ര ഭരണസമിതിയില് അഹിന്ദുക്കളെ അംഗങ്ങളാക്കുമോ എന്ന് ചോദിച്ച കോണ്ഗ്രസ് ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി.വഖഫ് ബോർഡിന്റെയും വഖഫ് കൗൺസിലിന്റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എന്.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ദേവസ്വം ബോർഡില് ഹിന്ദുവല്ലാത്ത ആളെ ഉള്പെടുത്തുമോയെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു.ഇത് ഭരണഘടന തത്വങ്ങള്ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാൽ അത്…

Read Full News

മക്കൾ പറഞ്ഞു ,ഞാൻ പൂർണ്ണ സത്യഹാരി; ചീഫ് ജസ്റ്റിസ്.

ന്യൂഡൽഹി :മകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് താൻ സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരത രഹിതമായി ജീവിക്കാൻ മകള്‍ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനോ ഭാര്യയോ പട്ട്, തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. എനിക്ക് പ്രത്യേക കഴിവുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഞാൻ എന്ത് ചെയ്താലും അവർ എന്നെ പ്രചോദിപ്പിക്കുന്നു. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എൻ്റെ മകള്‍ പറഞ്ഞതിനാലാണ് ഞാൻ അടുത്തിടെ സസ്യാഹാരിയാതെന്നും അദ്ദേഹം പറഞ്ഞു. പാലും തേനും…

Read Full News

വയനാട് ദുരന്തം ലോക ശ്രദ്ധയിൽ; അനുശോചനം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ.

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു.യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിലെ ഉരുള്‍…

Read Full News

ഇന്ത്യൻ തീരത്തു നിന്നും ഐസിസ് പോരാളികൾ ഉപയോഗിക്കുന്ന കോടികളുടെ മയക്കുമരുന്ന് പിടികൂടി.

മുന്ദ്ര: നൂറ് കോടിയലധികം വില വരുന്ന ലഹരിമരുന്ന് മുന്ദ്രയില്‍ പിടികൂടി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഐസിസ് പോരാളികൾ മണിക്കൂറുകളോളം ഉണർന്നിരിക്കാൻ ട്രമാഡോൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ട്രമാഡോൾ ‘പോരാളി മയക്കുമരുന്ന്’ എന്ന നിലയിൽ അടുത്ത കാലത്തായി കുപ്രസിദ്ധി നേടിയതാണ്. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക്…

Read Full News

കാർഗിലെ ഐതിഹാസിക വിജയത്തിന് 25 ആണ്ട്.

കാർഗിലെ ഐതിഹാസിക വിജയത്തിന് 25 ആണ്ട്. ന്യൂഡൽഹി:1999-ല്‍ നടന്ന കാർഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ നഷ്ടത്തില്‍ നിന്ന് പാകിസ്ഥാൻ ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരർക്ക് അഭയം നല്‍കുന്നത് തുടരുകയാണെന്നും പറഞ്ഞു.“പാകിസ്ഥാൻ എന്തെങ്കിലും ദുർവിനിയോഗം നടത്തിയപ്പോഴെല്ലാം പരാജയം നേരിട്ടു. ചരിത്രത്തില്‍ നിന്ന് പാഠങ്ങളൊന്നും പഠിച്ചിട്ടില്ല,” കാർഗില്‍ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച പ്രധാനമന്ത്രി , രാജ്യത്തിനുവേണ്ടിയുള്ള…

Read Full News

ബഡ്ജറ്റ് 2024-25 ഒറ്റ നോട്ടത്തിൽ.

ന്യൂഡൽഹി : ഇന്ത്യയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു.തൻറെ ഏഴാമത്തെ തുടർച്ചയായ ബഡ്ജറ്റ് അവതരണം ആണ് പാർലമെൻറിൽ നടന്നത്.മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമ്മല മറികടന്നത്.  ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ജൂണിൽ അധികാരത്തിൽ വന്നതിനുശേഷം ഉള്ള ആദ്യ ബഡ്ജറ്റ് ആണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്? 25 സാമ്പത്തിക വർഷത്തിലെ പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് ബജറ്റ്…

Read Full News

ഫേക്ക് ന്യൂസ് ;ധ്രുവ് റാഠിക്കെതിരേ കേസ്.

മുംബൈ: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പോലീസ്.മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി.സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠി എക്‌സില്‍ കുറിച്ചത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ്…

Read Full News

ജൂൺ 25 ഇനി ഭരണഘടന ഹത്യാ ദിനം.

ന്യൂഡൽഹി :ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.1975 മുതൽ 1977 വരെയുള്ള 21 മാസക്കാലമായിരുന്നു ഇന്ത്യയിലെ അടിയന്തരാവസ്ഥ , രാജ്യത്തിന് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി…

Read Full News