ഹമാസ് മുൻനിര നേതാക്കളെ വധിച്ചു; ഈജിപ്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു

ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേല്‍ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി.600 പോര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്നലെ വെളുപ്പിന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ സാമ്ബത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.ജവാദ് അബു ഷമാലയാണ് ഭീകരസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതെന്നും ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതും നിയന്ത്രിച്ചത് അബു ഷമാലയാണ്. ഗാസ ആസ്ഥാനമായുള്ള ഭീകരസംഘം “എന്തോ…

Read Full News

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു.

പാലസ്തീൻ ജനതയ്ക്ക് മുൻപിൽ വഴിയടച്ച് ഈജിപ്ത്  ;ഗാസ ശവപ്പറമ്പ് ആകുന്നു. ജുറുസലേം: ഗാസയിലെ പലസ്തീൻ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സേന നിർദ്ദേശം നൽകിയത് .എന്നാല്‍ ഈ നിര്‍ദേശം തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ സേന പിൻവലിച്ചു. ഈജിപ്ത് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. ‘ഈജ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാൻ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാൻ ഞങ്ങള്‍ നിര്‍ദേശിക്കുന്നു’ ഇസ്രയേല്‍ സേനാ…

Read Full News

ബന്ദികളെ പരസ്യമായി കൊല്ലും; ഭീഷണിയുമായി ഹമാസ്.

ടെല്‍അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി.ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേര്‍ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ…

Read Full News

ഞങ്ങൾ തുടങ്ങി ;ദൃശ്യങ്ങൾ പുറത്ത് വിട്ട്  ബെഞ്ചമിൻ നെതന്യാഹു .

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രായേല്‍ ജയിക്കും’ എന്നാണ് വീഡിയോയ്‌ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധിച്ച്‌ ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രേയേലിന്റെ സൈനിക നീക്കത്തിന്…

Read Full News

കാനഡയിൽ വിമാനം തകർന്നു ; 2 ഇന്ത്യൻ പൈലറ്റ്മാർ മരിച്ചു.

ടൊറന്‍റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇരട്ട എൻജിൻ ചെറുവിമാനം തകര്‍ന്നുവീണ് ഇന്ത്യയില്‍നിന്നുള്ള രണ്ട് ട്രെയിനി പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.മുംബൈ സ്വദേശികളായ അഭയ് ഗദ്രു(25), യാഷ് രാമുഗദെ(25) എന്നിവരാണു മരിച്ച ഇന്ത്യക്കാര്‍. പൈപ്പര്‍ പിഎ-34 സെനെക്ക വിമാനമാണ് വാൻകൂവറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചില്ലിവാക് സിറ്റിക്കു സമീപം തകര്‍ന്നുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നു വര്‍ഷംമുന്പാണ് ഗദ്രു പൈലറ്റ് പരിശീലനത്തിനായി കാനഡയിലെത്തിയത്. നവംബറില്‍ ബിരുദ പഠനം പൂര്‍ത്തിയാകേണ്ടതാണ്. വിമാനം നിയന്ത്രിക്കുന്നതു പരിശീലിപ്പിക്കുന്ന സ്കൈക്വസ്റ്റ് ഏവിയേഷന്‍റേതാണു ചെറുവിമാനം.

Read Full News

ഇസ്രായേലിനുള്ള പിന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു.

ഇസ്രായേലിനുള്ള ന്തുണയുമായി അമേരിക്കൻ സൈനിക വ്യൂഹം പുറപ്പെട്ടു. വാഷിങ്ടണ്‍: ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ആരംഭിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്. യു എസ് നേവിയുടെ യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്‌എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന…

Read Full News

ഇസ്രായേലികളെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീൻകാർക്ക് ഉണ്ട്; മഹ്മൂദ് അബ്ബാസ് .

ഗസ്സ സിറ്റി: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.ഇസ്രായേല്‍ വ്യോമാക്രമണം വിലയിരുത്താൻ ചേര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് സംരക്ഷണം നല്‍കുകയും ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതില്‍ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ മഹ്മൂദ് അബ്ബാസ് നിര്‍ദേശം നല്‍കി.

Read Full News

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ; നിരവധി മരണം.

കാബൂൾ :പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തില്‍ 320 പേര്‍ മരിച്ചു.600 ഓളം പേർക്ക് പരിക്കേറ്റു റിക്‌ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ 40 പേര്‍ക്കു പരിക്കേറ്റു.സെൻഡ ജാൻ ജില്ലയിലെ നാലു ഗ്രാമങ്ങളിലാണ് ഭൂകന്പം നാശംവിതച്ചത്. പതിനഞ്ചോളം വീടുകള്‍ നിലംപൊത്തി. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹെരാത് പട്ടണമാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.സിന്ദാ ജാൻ, ഘോര്യൻ ജില്ലകളിലെ പന്ത്രണ്ട് ഗ്രാമങ്ങൾ പൂർണമായും നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെറാത്തിലെ “സിന്ദാ ജാൻ” ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി 15 പേരെങ്കിലും ഇന്നത്തെ ഭൂകമ്പത്തിൽ…

Read Full News

ഇസ്രായേൽ പാലസ്തീൻ യുദ്ധം കനക്കുന്നു ; പക്ഷം പിടിച്ച് ലോകരാജ്യങ്ങൾ.

ടെൽഅവീവ്:ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു. സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച്‌ ഇന്ത്യ പ്രതികരിച്ചു.അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച്‌ സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച്‌…

Read Full News

സിറിയയിൽ മിലിറ്ററി അക്കാദമിയിൽ ഡ്രോൺ ആക്രമണം;നിരവധി സൈനികർ കൊല്ലപ്പെട്ടു.

ഡമാസ്കസ് : സിറിയയിലെ ഹോംസ് നഗരത്തില്‍ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികരും സിവിലിയന്മാരും അടക്കം 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പട്ടാള ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. പരിപാടിയില്‍ സിറിയൻ പ്രതിരോധ മന്ത്രിയും പങ്കെടുത്തതായി സൂചനയുണ്ട്. ‌ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. അറിയപ്പെടുന്ന അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പിന്നിലെന്ന് സിറിയൻ സര്‍ക്കാര്‍ ആരോപിച്ചു.സിറിയയുടെ പ്രതിരോധ, വിദേശ മന്ത്രാലയങ്ങൾ “പൂർണ്ണ ശക്തിയോടെ” തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചു.മറുപടിയായി പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ സിറിയൻ സർക്കാർ സേന കനത്ത ബോംബാക്രമണം…

Read Full News