ഗ്യാൻവാ പി;മസ്ജിദ് കമ്മിറ്റിയുടെ ഹരജിത്തള്ളി.

ഗ്യാൻവാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991-ൽ ഹിന്ദു ആരാധകർക്കെതിരെ വാരാണസി കോടതിയിൽ രണ്ട് സിവിൽ കേസുകളുടെ ഹർജികളും 2021 ലെ ഐഎസ്ഐ സർവേ ഉത്തരവിനെതിരെ സമർപ്പിച്ച മൂന്ന് ഹർജികളും കോടതി തള്ളി.1991 മുതലുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു….

Read More

കൂട്ട സസ്പെൻഷൻ .നാടകീയ രംഗങ്ങളുമായി ലോകസഭ.

ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം…

Read More

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ എന്ന് സൂചന ; വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .

ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന്‍ സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ്…

Read More

പാർലമെൻറ് അക്രമ കേസിൽ മൗനം വെടിഞ്ഞ് മോദി .

ഡൽഹി:പാര്‍ലമെന്‍റ് അതിക്രമം അതീവ ഗൗരവതരമാണ്.സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് മോദി പ്രതികരിച്ചു. ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്‌ട്രീയ തര്‍ക്കത്തിനുള്ള സമയമല്ലിത്. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച്‌ നിന്ന് വേണം ഈ വിഷയത്തെ നേരിടാനെന്ന് മോദി വ്യക്തമാക്കി. പ്രതികളുടെ ഉദ്ദേശ്യം എന്താണെന്നും അക്രമത്തിന് പിന്നിലെ വിവിധ ഘടകങ്ങള്‍ എന്താണെന്നും അറിയേണ്ടത് പ്രധാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും വേണം.അന്വേഷണ ഏജന്‍സികളും സ്പീക്കറും തികഞ്ഞ ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടിട്ടുള്ളത്. അന്വേഷണത്തിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിശദമായ…

Read More

രാഹുൽ ഗാന്ധിക്ക് സമൻസ് , ജനുവരി ആറിന് ഹാജരാവണം.

ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് . ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറയുന്നത്. ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ​ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതി…

Read More

ഇന്ത്യൻ സുരക്ഷയിൽ വൻ പാളിച്ച.

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ച.പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷയിൽ ഗുരുതരമായ പാളിച്ച. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കൾ പാർലമെന്റിന്റെ പ്രേക്ഷക ഗാലറിയിൽ നിന്ന് ചാടിയിറങ്ങി പാർലമെന്റ് ഹൗസിൽ പ്രവേശിക്കുകയായിരുന്നു. യുവാക്കൾ നിരത്തിയിട്ട മേശപ്പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി മാറുകയായിരുന്നു. ഇതിനിടെ യുവാക്കളെ എംപിമാർ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ഈ യുവാക്കൾ പാർലമെന്റ് ഹൗസിനുള്ളിൽ മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിട്ടതോടെ ഏവരും പരിഭ്രാന്തിയിലായി. ലോക്സഭയുടെ സുരക്ഷയിൽ ഇത് വലിയ വീഴ്ചയാണെന്ന് എംപി…

Read More

കേന്ദ്രസർക്കാരിന് വിജയം;കാശ്മീർ വിധിപറഞ്ഞു .

കേന്ദ്രസർക്കാരിന് ആശ്വാസം;കാശ്മീർ വിഷയത്തിൽ വിധിപ്രസ്താവമായി സുപ്രീം കോർട്ട് . ന്യൂഡൽഹി:ആർട്ടിക്കിൾ 370റദ്ദാക്കിയത് സുപ്രീംകോടതി ശരി വെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം സാധുതയുള്ളതാണോ അല്ലയോ എന്നത് ഇനി പ്രസക്തമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തതിനാല്‍…

Read More

മഹുവ മൊയ്ത്ര പുറത്ത് .

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തിട്ടില്ല.’എനിക്കിപ്പോള്‍ 49 വയസ്സാണ്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ…

Read More

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.

 ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ന്യൂഡൽഹി:ജമ്മു കശ്മീർ നിയമസഭയിലെ 24 സീറ്റുകൾ പാക് അധീന കശ്മീരിന് (പിഒകെ)സംവരണം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ 2023 സഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 സീറ്റുകളായിട്ടുണ്ട്. അതേസമയം, 46 സീറ്റുകളുണ്ടായിരുന്ന കശ്മീരിൽ ഇപ്പോൾ 47 ആയി. പാക് അധീന കശ്മീരിനായി 24 സീറ്റുകളും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

അടുത്ത ഭീകരനും പടമായി;അജ്ഞാതൻറെ വിളയാട്ടത്തിൽ അന്തംവിട്ട് പാക്കിസ്ഥാൻ .

ന്യൂഡൽഹി:കുറച്ചുനാളുകളായി പാകിസ്ഥാൻ  അജ്ഞാതൻ്റെ പിടിയിലാണ്. ഇന്ത്യയുടെ ലിസ്റ്റിൽ ഇടം പിടിച്ച ഭീകരർ ഒന്നൊന്നായി അജ്ഞാതൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വാർത്തകളാണ് ഇടതടവില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മറ്റൊരു പ്രധാന ശത്രു കൂടി പാകിസ്ഥാനിൽ അജ്ഞാതനാൽ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള വ്യക്തിയായ ഹഞ്ജല അദ്‌നാൻ എന്ന അദ്‌നാൻ അഹമ്മദിനെയാണ്  കറാച്ചിയിൽ അജ്ഞാതർ കൊലപ്പെടുത്തിയത്. ലഷ്‌കറെ ത്വയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് അദ്‌നാൻ അഹമ്മദ്. 2016ൽ പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഞ്ജലയായിരുന്നു. ഈ…

Read More