എ.ഐ.എ.ഡി.എം.കെ. ഇന്ത്യ സഖ്യത്തിലേക്കോ ; തീരുമാനം ഡി എം കെ തീരുമാനിക്കുമെന്ന് പവാർ .

മുംബൈ: എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചത്. ‘ഇൻഡ്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാല്‍ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കില്ല’ – എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യ മുന്നണിയില്‍ കൊണ്ടുവരാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു.

Read More

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക്.

തൃശൂര്‍: കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇവരില്‍ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻ‍ഡ് റിപ്പോ‍ര്‍ട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജില്‍സിനേയും കസ്റ്റ‍ഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ കൊച്ചിയിലെ കോടതി…

Read More

മൂല്യം കുതിച്ചു കയറി അഫ്ഗാൻ കറൻസി ;ബ്ലൂബെര്‍ഗ് റാങ്കിംഗില്‍ മുന്നിൽ.

കാബൂൾ :അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനിയാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട്.ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. പല രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്ബത്തിക സഹായവും അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിച്ചതുമാണ്‌ അഫ്ഗാനിസ്ഥാന് തുണയായത്. ദാരിദ്ര്യത്താല്‍ വലയുന്ന, ലോകത്തിലെ തന്നെ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. മുന്നേറ്റത്തിന് കാരണം രണ്ട് വര്‍ഷം മുമ്ബ് അധികാരം പിടിച്ചെടുത്ത ഭരണകക്ഷിയായ താലിബാന്‍ അഫ്ഗാനിസ്ഥാനെ ശക്തികേന്ദ്രമാക്കാന്‍ നിരവധിനടപടികളാണ് സ്വീകരിച്ചത്….

Read More

റഷ്യ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ചു; ഇന്ത്യയ്ക്ക് നേട്ടം.

ന്യൂഡൽഹി:ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയില്‍ വില ഡിസ്‌കൗണ്ട് 25 മുതല്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റഷ്യ. ഈ മാസം ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്.ഇന്ത്യൻ എണ്ണക്കമ്ബനികള്‍ക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്ബനികള്‍ എതിര്‍ക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്ബനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഡിസ്‌കൗണ്ട് വീണ്ടും…

Read More

കാനഡക്കെതിരെക്കെതിരെ വിമർശനമായി ശ്രീലങ്ക .

കൊളംബോ: കാനഡക്കെതിരെ രൂക്ഷ വിമര്‍ശനവമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഒരു പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹം കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് അലി സാബ്രി ആരോപിച്ചു. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇന്ത്യൻ വിജയം ; ഖലിസ്ഥാനി ഭീകരനെതിരെ ഇൻറർ പോൾ നോട്ടീസ്.

ചണ്ഡീഗഡ് : ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ അംഗമായ കരണ്‍വീര്‍ സിംഗിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.പഞ്ചാബ് സ്വദേശിയായ സിംഗ് ഇപ്പോൾ പാകിസ്ഥാനിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതായി വാർത്താ ഏജൻസി കൂട്ടിച്ചേർത്തു. കുപ്രസിദ്ധ തീവ്രവാദികളായ വാധ്വ സിംഗ്, ഹർവിന്ദർ സിംഗ് റിൻഡ എന്നിവരുടെ വലംകൈയായി കരൺവീർ സിംഗ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗം കൊലപാതകം, തീവ്രവാദ ഫണ്ടിംഗ്, ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ഉള്ളത്.വിദേശത്തേക്ക് കടന്നതായി കരുതുന്ന…

Read More

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; ഇന്ത്യ മുന്നണിയിൽ മുറുമുറുപ്പ് .

ബി ജെ പി ചടങ്ങിൽ നിതീഷ് കുമാർ ; അഭ്യൂഹം. പട്‌ന: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ അതിഥിയായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്തതിനെച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങള്‍.ജനസംഘം സ്ഥാപകൻ ദീൻ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷ ചടങ്ങിലാണ് നിതീഷ് കുമാര്‍ പങ്കെടുത്തത്. ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ നിതീഷ് പങ്കെടുത്തത് എൻഡിഎയുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ലെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു. ദീൻ ദയാല്‍ ജയന്തി സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായി…

Read More

നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള  ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.

യെരവാൻ: അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ്…

Read More

കാനഡയിൽ ഭൂരിപക്ഷം ഗുരുദ്വാരകളും മിതവാദികളുടെ കയ്യിൽ ;തീവ്രവാദികൾക്ക് പരിമിതമായ ഗുരുദ്വാരകളിൽ മാത്രം നിയന്ത്രണം.

ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട്.ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ 5000 പേര്‍ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ…

Read More

ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്  കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചു.

ന്യൂഡൽഹി:പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വീസ അനുവദിക്കപ്പെട്ടത്. ദുബായ് വഴി ഹൈദരാബാദിലാണ് പാക് ടീം എത്തുക. വീസ വൈകുന്നതില്‍ ആശങ്കയറിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിയ്ക്ക് കത്തയച്ചിരുന്നു. ഇതുകൂടാതെ ലോകകപ്പിന്‍റെ മുന്നൊരുക്കമായി യുഎഇയില്‍ സന്ദര്‍ശനം നടത്താനുള്ള പാക് ടീമിന്‍റെ പദ്ധതി ഇന്ത്യന്‍ വീസാ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പാക് ടീമംഗങ്ങള്‍ക്ക് വീസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിച്ചുവെന്നുംനടപടികള്‍ പുരോഗമിക്കുകയാണെന്നും  സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read More