മോഡി തീവ്ര ഇസ്രായേൽ രീതി പിൻ തുടരുന്നു ; യെച്ചൂരി.

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം…

Read More

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിലെ ക്യാമറകൾ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ചന്ദ്രയാൻ-3-ലെ ലാൻഡർ ഇമേജർ (എൽഐ) ക്യാമറ വികസിപ്പിച്ചെടുത്തത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് (ലിയോസ്, ബംഗളൂരു). ചന്ദ്രയാൻ-3 പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. ലാൻഡർ ഇമേജർ (എൽഐ) ക്യാമറയിൽ കാണുന്ന ഭൂമിയുടെ ചിത്രമാണ് ആദ്യത്തെ ചിത്രം. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചപ്പോൾ എടുത്തതാണ് ചിത്രം . രണ്ടാമത്തെ ചിത്രം ആഗസ്റ്റ്…

Read More

ജമ്മു കാശ്മീരിൽ ഹിത പരിശോധന; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.

ഡല്‍ഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയില്‍ ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തില്‍ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളുടെ വാദത്തിനിടയില്‍ സുപ്രീംകോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവര്‍ ഹിതപരിശോധന വാഗ്ദാനം ഓര്‍മിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനുമുമ്ബ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതിനെ…

Read More

ലോകം വീണ്ടുമൊരു യുദ്ധഭീഷണിയിൽ; കിം ജോങ് ഉൻ സൈനിക നീക്കത്തിനെന്ന് റിപ്പോർട്ട് .

സോള്‍: ‌യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ  പ്രതിരോധ നടപടികളുടെ പദ്ധതികൾ ചർച്ച ചെയ്ത സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെ‌യ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉൻ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെൻട്രല്‍…

Read More

പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു.

ലാഹോർ :പാക്കിസ്ഥാനില്‍ പാർലമെന്റ് പിരിച്ചു വിട്ടു.പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിര്‍ദേശപ്രകാരം  പ്രസിഡൻ്റ് ആരിഫ് ആല്‍വിയാണ് പാർലമെന്റ് പിരിച്ചു വിട്ടത്.ഭരണഘടനയുടെ ആർട്ടിക്കിൾ 58 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പറഞ്ഞ ഐവാൻ-ഇ-സദർ ആണ് പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ് ബുധനാഴ്ച പ്രസിഡന്റ് അൽവിക്ക് കത്തെഴുതുകയും ദേശീയ അസംബ്ലിയുടെ അഞ്ച് വർഷത്തെ ഭരണഘടനാ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Read More

അഫ്ഗാനികൾക്ക് സഹായം ആവശ്യമില്ല; താലിബാൻ പൂട്ടിട്ടത് നൂറ് കണക്കിന് ചാരിറ്റി സംഘടനകളെ .

കാബൂള്‍ : അഫ്ഗാസ്ഥാനിലെ താലിബാൻ ഭരണകൂടം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 216 സഹായ സംഘടനകളുടെ ലൈസൻസ്. ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് താലിബാൻ അധികൃതർ.റദ്ദാക്കിയവയില്‍ നാലെണ്ണം വിദേശ സംഘടനകളാണ്. അതേ സമയം, നിബന്ധനകള്‍ പാലിച്ചാല്‍ ഇവയ്ക്ക് വീണ്ടും ലൈസൻസ് നല്‍കുമെന്ന് താലിബാന്റെ സാമ്ബത്തിക സഹമന്ത്രി അബ്ദുള്‍ ലതീഫ് നസാരി പറഞ്ഞു.നേരത്തെ, സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ചതിൽ പ്രതികരണമായി ഇസ്ലാമിക് എമിറേറ്റ്, അഫ്ഗാനിസ്ഥാനിലെ സ്വീഡന്റെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.

Read More

യുവാവിന്റെ പേരിൽ 658 സിം കാർഡ്; അന്വേഷണവുമായി സുരക്ഷാ ഏജൻസികൾ .

അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയില്‍ ഒരാളുടെ പേരില്‍ 658 സിം കാര്‍ഡുകള്‍. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാര്‍ഡുകളും രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച്‌ ഫില്‍ട്ടര്‍ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എഎസ്‌ടിആര്‍…

Read More

പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകി’; രാഹുൽ ഗാന്ധിക്കെതിരെ വനിത എംപിമാരുടെ പരാതി

ന്യൂഡൽഹി:രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി എം.പിമാർ. പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടയിൽ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി.’പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്ബ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ല.’- സ്മൃതി ഇറാനി ആരോപിച്ചു. ബിജെപി വനിത എം പിമാർ രാഹുൽ ഗാന്ധിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിപ്രതിപക്ഷം…

Read More

നീലകണ്ഠ് ഗഞ്ചു വധക്കേസ്: അന്വേഷണത്തിൽ എസ്ഐഎ പൊതുജനസഹായം തേടി.

മൂന്ന് പതിറ്റാണ്ട് മുമ്പ് താഴ് വരയിൽ കൊല ചെയ്യപ്പെട്ട  റിട്ട: ജഡ്ജിയായ നീലകണ്ഠ് ഗഞ്ചുവിനെ കൊലപാതകമാണ് അന്വേഷിക്കുന്നത്. കൊലക്ക് പിന്നിലെ  ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിന് ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) പൊതുജനങ്ങളുടെ സഹായം തേടി. നീലകണ്ഠ് ഗഞ്ചു വധക്കേസിന്റെ വസ്തുതകളോ സാഹചര്യങ്ങളോ അറിയാവുന്ന എല്ലാ വ്യക്തികളോടും നേരിട്ടോ അല്ലാതെയോ നേരിട്ടോ അല്ലാതെയോ കേസിന്റെ അന്വേഷണത്തിൽ നേരിട്ടോ അല്ലാതെയോ സ്വാധീനം ചെലുത്തുന്ന സംഭവങ്ങളുടെ വിവരണം പങ്കുവയ്ക്കാൻ എസ്ഐഎ  അഭ്യർത്ഥിച്ചു. “അത്തരത്തിലുള്ള എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി…

Read More

സമുദ്രാതിർത്തി ലംഘനം; തമിഴ് മത്സ്യ തൊഴിലാളികൾ ശ്രീലങ്കൻ പിടിയിൽ.

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Read More