റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു.

മോസ്കൊ.റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ-25 ലാൻഡര്‍ ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിലിടിച്ച്‌ തകര്‍ന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ആണ് അറിയിച്ചത്.ശനിയാഴ്ച ലൂണ-25മായുള്ള ബന്ധം റോസ്കോസ്മോസിനു നഷ്ടമായിരുന്നു. ലൂണ-25 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പേടകത്തിനു സാങ്കേതിക തകരാര്‍ നേരിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ച അറിയിച്ചിരുന്നു. വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച്‌അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25ന് 800 കിലോയാണു ഭാരം. കഴിഞ്ഞ ബുധനാഴ്ച ലൂണ…

Read Full News

ജമ്മു കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ പാകിസ്ഥാന്റെ ഉന്നത പദവിയിലേക്ക് .

ജമ്മു കാശ്മീർ വിഘടനവാദി നേതാവിന്റെ ഭാര്യ പാകിസ്ഥാനിലെ മുഖ്യ ഉപദേഷ്ടാവ്.ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ കാവല്‍പ്രധാനമന്ത്രി അൻവറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഷാല്‍ ഹുസൈൻ മാലിക്കിനെ നിയമിച്ചു. കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് മുഷാലിന് ലഭിച്ചത്. ജമ്മുകശ്മീര്‍ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക്കണ് മുശാല്‍ ഹുസൈന്റെ ഭർത്താവ്. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയെന്ന കേസില്‍ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ് ഉള്ളത്. 2009-ലാണ്…

Read Full News

അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ

കാബൂൾ : താലിബാന്‍ നേതാവ്തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അഫ്നാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയവര്‍ കൊല്ലപ്പെട്ടാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഹൈബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാൻ പൗരന്മാരും ട്രാൻസിഷണല്‍ സര്‍ക്കാരിലെ അംഗങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് ജിഹാദില്‍ ഏര്‍പ്പെടരുതെന്നും അഖുന്ദ്സാദ പറഞ്ഞു.“ഞങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സ്വയം ഇറങ്ങിപ്പുറപ്പെടരുത്. അങ്ങനെ അവര്‍ മരിക്കുകയാണെങ്കില്‍, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല”, എന്നും അഖുന്ദ്സാദ പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചതായുംഅതിര്‍ത്തിക്ക് പുറത്തുള്ള പോരാട്ടം ഇസ്ലാമിനും ശരീഅത്തിനും എതിരാണെന്നും അഖുന്ദ്സാദ കൂട്ടിച്ചേര്‍ത്തു.ഈ…

Read Full News

ഇന്ത്യൻ വിരുദ്ധ ഭീകരവേട്ട തുടരുന്നു ; ഇത്തവണത്തെ ലക്ഷ്യം പാളി.

ഇസ്ലാല്മാബാദ് :പാക്കിസ്ഥാനിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ ഖാലിദ് സെയ്ഫുള്ളയെ അജ്ഞാതർ ആക്രമിച്ചു. ആക്രമണത്തിൽ സൈഫുള്ളയ്ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഖാലിദ് ഏറെ നാളായി പാക്കിസ്ഥാനിൽ ലഷ്‌കറെ ത്വയ്ബയ്‌ക്ക് പിന്തുണയും ധനസമാഹരണവും നടത്തിവരികയായിരുന്നു. ലഷ്‌കർനേതാവ് ഹാഫിസ് സയീദിന്റെ സ്‌പെഷ്യൽ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഖാലിസ് സൈഫുള്ളയെ ആരാണ് ആക്രമിച്ചതെന്നും എന്തിനാണ് ആക്രമിച്ചതെന്നും ഇതുവരെ അറിവായിട്ടില്ല.ഖാലിദ് സെയ്ഫുള്ള ലഷ്‌കറെ ത്വയ്ബ പാകിസ്ഥാൻറെ സജീവ പ്രവർത്തകനാണ്. ലഷ്‌കറെ ത്വയ്ബയുടെ കമാൻഡറായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ സ്ഥിതി ചെയ്യുന്ന അലഹബാദിലെ…

Read Full News

നൈജറിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണം ; നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം .

പട്ടാള അട്ടിമറിയെ തുടർന്ന് കലാപം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ നിർദ്ദേശം നൽകി.ആവശ്യമുള്ളവർ മാത്രം തുടർന്നാൽ മതി. വിമാനത്താവളങ്ങൾ അടച്ചതിനാൽ റോഡ് മാർഗമേ പുറത്തു കടക്കാൻ കഴിയൂ എന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. നൈജറിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര വേണ്ടെന്നും നിർദ്ദേശമുണ്ട്. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. എംബസി ഹെൽപ്‌ലൈൻ നമ്പർ: +227 9975 9975

Read Full News

മൗ ഈ ദ്വീപിൽ കാട്ടുതീ ; 53 പേർ വെന്തു മരിച്ചു.

ഹോനലൂലൂ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സംസ്ഥാനമായ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഈ ദ്വീപില്‍ അതിശക്തമായ കാട്ടുതീ.53 പേര്‍ കൊല്ലപ്പെട്ടു. മൗഈ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന നഗരത്തിലാണ് കാട്ടുതീ നാശംവിതച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാനില്ല. 270ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് കണക്ക്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ താറുമാറായി. 11,000 ലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. റോഡുകള്‍ അടച്ചതോടെ മൗഈ ദ്വീപിലെ പല ഭാഗങ്ങളും ഏറെക്കുറേ ഒറ്റപ്പെട്ടു. മണിക്കൂറില്‍…

Read Full News

ലോകം വീണ്ടുമൊരു യുദ്ധഭീഷണിയിൽ; കിം ജോങ് ഉൻ സൈനിക നീക്കത്തിനെന്ന് റിപ്പോർട്ട് .

സോള്‍: ‌യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ  പ്രതിരോധ നടപടികളുടെ പദ്ധതികൾ ചർച്ച ചെയ്ത സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെ‌യ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉൻ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെൻട്രല്‍…

Read Full News

പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു.

ലാഹോർ :പാക്കിസ്ഥാനില്‍ പാർലമെന്റ് പിരിച്ചു വിട്ടു.പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിര്‍ദേശപ്രകാരം  പ്രസിഡൻ്റ് ആരിഫ് ആല്‍വിയാണ് പാർലമെന്റ് പിരിച്ചു വിട്ടത്.ഭരണഘടനയുടെ ആർട്ടിക്കിൾ 58 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പറഞ്ഞ ഐവാൻ-ഇ-സദർ ആണ് പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ് ബുധനാഴ്ച പ്രസിഡന്റ് അൽവിക്ക് കത്തെഴുതുകയും ദേശീയ അസംബ്ലിയുടെ അഞ്ച് വർഷത്തെ ഭരണഘടനാ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Read Full News

അഫ്ഗാനികൾക്ക് സഹായം ആവശ്യമില്ല; താലിബാൻ പൂട്ടിട്ടത് നൂറ് കണക്കിന് ചാരിറ്റി സംഘടനകളെ .

കാബൂള്‍ : അഫ്ഗാസ്ഥാനിലെ താലിബാൻ ഭരണകൂടം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 216 സഹായ സംഘടനകളുടെ ലൈസൻസ്. ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് താലിബാൻ അധികൃതർ.റദ്ദാക്കിയവയില്‍ നാലെണ്ണം വിദേശ സംഘടനകളാണ്. അതേ സമയം, നിബന്ധനകള്‍ പാലിച്ചാല്‍ ഇവയ്ക്ക് വീണ്ടും ലൈസൻസ് നല്‍കുമെന്ന് താലിബാന്റെ സാമ്ബത്തിക സഹമന്ത്രി അബ്ദുള്‍ ലതീഫ് നസാരി പറഞ്ഞു.നേരത്തെ, സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ചതിൽ പ്രതികരണമായി ഇസ്ലാമിക് എമിറേറ്റ്, അഫ്ഗാനിസ്ഥാനിലെ സ്വീഡന്റെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.

Read Full News

സമുദ്രാതിർത്തി ലംഘനം; തമിഴ് മത്സ്യ തൊഴിലാളികൾ ശ്രീലങ്കൻ പിടിയിൽ.

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Read Full News